സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, April 8, 2013

കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളി: യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളും നേടി

കൊച്ചി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിയില്‍ കേരളാ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരെഞ്ഞൈടുപ്പില്‍ മുഴുവന്‍ സീറ്റുകളും യാക്കോബായ വിഭാഗം കരസ്‌ഥമാക്കി. അഡ്വ. സന്തോഷ്‌ തെരെഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. 90ശതമാനം വോട്ടുകള്‍ നേടി യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ മാസം കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളി പൂട്ടിയതിനെത്തുടര്‍ന്ന്‌ ഇരു വിഭാഗങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. പള്ളി തുറക്കാതിരുന്നതിനാല്‍ ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവാ പള്ളിക്കു മുന്നില്‍ മൂന്നു ദിവസം ഉപവാസം അനുഷ്‌ഠിച്ചിരുന്നു. പൂട്ടപ്പെട്ട എല്ലാ പള്ളികളിലും തെരെഞ്ഞെടുപ്പ്‌ നടത്തി അവകാശികള്‍ക്ക്‌ വിട്ടുകൊടുക്കണമെന്നും സഭാ പ്രശ്‌നത്തില്‍ ഇതാണ്‌ ശാശ്വത പരിഹാരമെന്നും ബാവ പറഞ്ഞു. സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ രാവിലെ 11മണി മുതല്‍ തുടങ്ങിയ തെരെഞ്ഞെടുപ്പ്‌ നടപടികള്‍ക്ക്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ എത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.