സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 2, 2013

മാര്‍ തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാള്‍ തുടങ്ങി

ആരക്കുന്നം വലിയപള്ളിയില്‍ ദുഖ്‌റോനോ പെരുന്നാള്‍ തുടങ്ങി
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ വലിയപള്ളിയില്‍ മാര്‍ തോമാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ന് ജേക്കബ് ചിറ്റേത്ത് കുര്‍ബാന അര്‍പ്പിക്കും. 7ന് സന്ധ്യാ പ്രാര്‍ത്ഥനയും ഫാ. ഡാര്‍ലി എടപ്പങ്ങാട്ടിലിന്റെ പ്രസംഗവും.
 ബുധനാഴ്ച രാവിലെ 8ന് കുര്യാക്കോസ് മോര്‍ സേവേറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 9ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ച എന്നിവ ഉണ്ടാകും.
മഴുവന്നൂരില്‍ ദുഖ്‌റോനോ പെരുന്നാളിന് കൊടിയേറി 
കോലഞ്ചേരി: മഴുവന്നൂരില്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിലെ മാര്‍ തോമാ ശ്ലീഹായുടെ ദുഖ്‌നോനോ പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കെ. ഈരാളില്‍ കൊടിയേറ്റി. സഹ വികാരിമാരായ ഫാ. യോഹന്നാന്‍ അറക്കമോളേല്‍, ഫാ. കുര്യാക്കോസ് മുളയാങ്കുഴിയില്‍, ഫാ. ജോജി കുഞ്ഞിവീട്ടിക്കുടി ട്രസ്റ്റിമാരായ സ്‌കറിയ എബ്രഹാം, വര്‍ഗീസ്‌കുട്ടി എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 8ന് വി. കുര്‍ബാന, വൈകീട്ട് പ്രസംഗം, 9ന് പ്രദക്ഷിണം എന്നിവ നടക്കും. 
 ബുധനാഴ്ച രാവിലെ 8.30ന് വി. അഞ്ചിന്മേല്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍, 11.30ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും. മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിലെ മാര്‍ തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കെ. ഈരാളില്‍ കൊടിയേറ്റുന്നു

Monday, July 1, 2013

സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ ഇടപെടല്‍ അന്വേഷിക്കണം; അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതി

പാമ്പാക്കുട: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന  ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ  അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു. 
മുഖ്യമന്ത്രിയുടെ ഓഫീസിനെ  മറയാക്കി യാക്കോബായ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന ടെനി ജോപ്പന്‍, ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പുതുപ്പള്ളി പള്ളി ഇടവകാംഗം ജിക്കുമോന്‍ ജേക്കബ്, നീലിമംഗലം കാതോലിക്കേറ്റ് സെന്റര്‍ ഇടവകാംഗം തോമസ് കുരുവിള എന്നിവരുടെ അനധികൃത ഇടപെടലുകള്‍ കോലഞ്ചേരി, മാമലശ്ശേരി, കുറുഞ്ഞി, വരിക്കോലി, പഴന്തോട്ടം, കണ്ണ്യാട്ടുനിരപ്പ് , കടമറ്റം എന്നിവടങ്ങളിലെ പോലീസ് അതിക്രമങ്ങള്‍ക്ക് പിന്നിലുണ്ടായിട്ടുണ്ടന്ന് വ്യക്തമാണ്. വരിക്കോലി സ്വദേശിയായ മറ്റൊരു പേഴ്സണല്‍ സ്റ്റാഫും സഭാതര്‍ക്കത്തില്‍ ഇടപ്പെടുന്നുണ്ട്. നിരപരാധികളെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കിയതും, എറണാകുളം ജില്ലാകളക്ടര്‍ക്കും ജില്ലാപോലീസ് സൂപ്രണ്ടിനും നിര്‍ദ്ദേശം നല്‍കി പള്ളികള്‍ പൂട്ടിച്ചതും അന്വേഷണ വിധേയമാക്കണം. ഓര്‍ത്തഡോക്സ് സഭാംഗമായ മുഖ്യമന്ത്രിയുടെ ഭരണകാലത്ത് യാക്കോബായ സഭയുടെ പള്ളികളില്‍ അവകാശവാദമുയിക്കുകയും, ഭരണ സ്വാധീനമുപയോഗിച്ച് പള്ളികള്‍ പിടിച്ചെടുക്കുതിനായിയി ഓര്‍ത്തഡോക്സുകാരായ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ  ഉപയോഗിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സഭ തര്‍ക്കം മൂര്‍ഛിക്കുന്നതിന് കാരണമായത്. പിറവം പള്ളി കത്തീഡ്രല്‍ പ്രഖ്യാപവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറുടെ നടപടികളേക്കുറിച്ച്  കോടതികളിലും, മാധ്യമങ്ങളിലും ചര്‍ച്ചയായെങ്കിലും ഇത് സംബന്ധിച്ച് ഒരു ഫയല്‍ പോലും ജില്ലാകളക്ടറേറ്റില്‍ ഇല്ലൊണ് വിവരവകാശ ചോദ്യത്തിന് മറുപടിയായി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉതതല ഇടപെടലുകളാണ് ഫയലുകള്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ിരുന്നു. 
മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ കോടതി വിധികള്‍ ലംഘിച്ച് ഓര്‍ത്തഡോക്സ് വൈദീകനെ പ്രവേശിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തിയതിനു  പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസാണ്. യാക്കോബായ വിശ്വാസികളെ ക്രൂരമായി തല്ലിചതച്ചാണ് വൈദീക ട്രസ്റ്റിയെ പോലീസ് പള്ളിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 280 ദിവസത്തോളം പള്ളിയ്ക്കുമുമ്പില്‍ നഷ്ടപ്പെട്ട ആരാധാനാ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹമിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. മാമലശ്ശേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മാസങ്ങളോളം പോലീസ് സ്റ്റേഷുകളില്‍ പോയി ഒപ്പുവെക്കേണ്ടതായിവന്നു.നിരപരാധികളായ അകേം പേര്‍ ജയിലിലടക്കപ്പെട്ടു. സംഘര്‍ഷം ഉണ്ടാക്കുവര്‍ സംരക്ഷിക്കപ്പെടുകയും പ്രതിരോധിക്കുവര്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ഇതിനെ തുടര്ന്നു യാക്കോബായ സഭയിലെ മുഴുവന്‍ മെത്രാപ്പോലിത്തമാരും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടയില്ല. പിന്നീട് സഭയ്ക്കെതിരെയുള്ള പീഡനങ്ങള്‍ അതിരുവിട്ടപ്പോള്‍ സഭയിലെ മെത്രാപ്പോലിത്തമാരും വൈദീകരും സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ സത്യാഗ്രഹം സമാനതകളില്ലാത്തതായിരുന്നു. എന്നാല്‍ ജാധിപത്യരീതിയിലുള്ള ഈ സമരവും സര്‍ക്കാര്‍ അവഗണിച്ചു. 
പിറവം ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് മന്ത്രി ഗണേഷ്കുമാര്‍ നല്‍കിയ ഉറപ്പുകളും അട്ടിമറിക്കപ്പെട്ടതില്‍ വിശ്വാസികള്‍ക്ക് അമര്‍ഷമുണ്ട്. വോട്ടെടുപ്പ് അവസാനിച്ച ദിവസം വൈകിട്ട് പഴന്തോട്ടം പള്ളിയില്‍ ശ്രേഷ്ഠ കാതോലിക്കയുടെ മുമ്പില്‍ വെച്ച് വൈദീകരേയും വിശ്വാസികളേയും പോലീസ് ക്രൂരമായി തല്ലിചതച്ചത് ഉതതല നിര്‍ദ്ദേശത്തെ തുടര്‍ായിരുന്നു. കുറുഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രാര്‍ത്ഥായജ്ഞം നടത്തുകയായിരുന്ന ശ്രേഷ്ഠ ബാവയുടെ കണ്ണട പോലീസ് ചവിട്ടിപ്പൊട്ടിച്ചത് യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നയ സമീപത്തിന്റെ തെളിവാണ്. സഭാ വിശ്വാസികള്‍ ക്രൂരമായി വേട്ടയാടപ്പെട്ടപ്പോള്‍ സഭാതര്‍ക്കം എന്ന പേര് പറഞ്ഞ് മുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. സഭയ്ക്കെതിരെയുള്ള പീഡനങ്ങള്‍ തുടരുകയും, പോലീസും, റവന്യൂ അധികാരികളില്‍ നിന്നും നീതി നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തിൽ പ്രാര്‍ത്ഥായജ്ഞം നടത്തി വിശ്വാസികളില്‍ ഐക്യവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന സമീപനമാണ് യാക്കോബായ സഭ സ്വീകരിച്ചത്. സഭയെ ദ്രോഹിച്ചവര്‍ എല്ലാം ത തട്ടിപ്പുകേസുകളില്‍പ്പെട്ടതോടെ നിലവിലുള്ള സാഹചര്യം യാക്കോബായ സഭ സൂക്ഷ്മതയോടെയാണ് നോക്കികാണുന്നത്. 

Thursday, April 18, 2013

സുറിയാനി ഭാഷയ്‌ക്കു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം

സുറിയാനി ഭാഷയ്‌ക്ക്‌ െദെവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം. യാക്കോബായ സുറിയാനി സഭയുടെ പഠിത്ത വീടായ വെട്ടിക്കല്‍ െവെദിക സെമിനാരിയില്‍ നവീകരിച്ച െലെബ്രറിയുടെ കൂദാശയും ഉദ്‌ഘാടനവും 20-നു നടക്കും.മൂന്നുമണിക്ക്‌ െലെബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കവയിത്രി സുഗതകുമാരി െലെബ്രറിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അനുഗ്രഹപ്രഭാഷണവും ചാരിറ്റി ഫണ്ടിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബും നിര്‍വഹിക്കും.
 ചടങ്ങില്‍ െവെദിക സെമിനാരി റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ പ്രസംഗിക്കും. സുറിയാനി പഠിക്കുന്നതിന്‌ പ്രത്യേക വിഭാഗവും തിയോളജിക്കല്‍ ജേര്‍ണലിസവും ആര്‍െകെവ്‌സും മാനുസ്‌ക്രിപ്‌റ്റ്‌ െലെബ്രറിയും സെമിനാരിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കല്‍പിത സര്‍വകലാശാലയുടെ നിലവാരത്തിലേക്ക്‌ െവെദിക സെമിനാരിയെ ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന്‌ റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. ആദിമ നൂറ്റാണ്ടുകളില്‍ സഭാപിതാക്കന്മാര്‍ സുറിയാനി ഭാഷയില്‍ എഴുതിയ ഗ്രന്‌ഥങ്ങള്‍ ക്രൈസ്‌തവ ലോകത്തിന്‌ അമൂല്യനിധികളാണ്‌. അത്തരത്തിലുള്ള അനേകം പുസ്‌തകങ്ങള്‍ ഇന്നും പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ സെമിനാരിയില്‍ സുറിയാനി ഭാഷയെപ്പറ്റി പഠനവും ഗവേഷണവും നടത്തുന്നതിനുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നതായി അദ്ദേഹം പറഞ്ഞു. 
െദെവശാസ്‌ത്രം, സാഹിത്യം, ചരിത്രം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ 15-ല്‍പരം ഭാഷകളിലുള്ള പുസ്‌തകങ്ങളുടെ വിപുലമായ ശേഖരമാണ്‌ നവീകരിച്ച െലെബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്‌. രണ്ടര പതിറ്റാണ്ടിനു മുമ്പ്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയാണ്‌ സെമിനാരിക്ക്‌ അടിസ്‌ഥാനശില പാകിയത്‌. പെരുമ്പിള്ളില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ െവെദിക സെമിനാരിക്ക്‌ ഉദയഗിരി എന്ന്‌ നാമകരണം ചെയ്‌തു. സെമിനാരി സമുച്ചയ നിര്‍മാണച്ചെലവിന്റെ നല്ലൊരു പങ്കുവഹിച്ച ജര്‍മന്‍ ആര്‍ച്ച്‌ബിഷപ്പായിരുന്ന മോര്‍ യൂലിയോസ്‌ യേശു ശീശക്കിന്റെ സ്‌മാരകമായാണ്‌ െലെബ്രറി നാമകരണം ചെയ്ുന്നയത്‌. സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സെമിനാരിയില്‍ വിശാലമായ െലെബ്രറി ഹാള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്‌റ്റല്‍, ചാപ്പല്‍, ഓഡിറ്റോറിയം, മെസ്‌ ഹാള്‍, കോണ്‍വന്റ്‌ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. 103 െവെദിക വിദ്യാര്‍ഥികളെ കൂടാതെ 22 അധ്യാപകരും 15 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. 11,000 ചതുരശ്ര അടി വിസ്‌താരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ െലെബ്രറി നവീകരിച്ചിട്ടുള്ളത്‌. 
പൊന്തിഫിക്കല്‍ സ്‌ഥാപനം എന്ന നിലയില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ സഖാ ഈവാസ്‌ ഒന്നാമന്‍ ബാവയുടെ നേരിട്ടുള്ള ഭരണത്തിലാണ്‌ സെമിനാരി. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ സെമിനാരി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.