സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 23, 2013

ക്രൈസ്‌തവലോകം വിശുദ്ധവാരത്തിലേക്ക്‌


ക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും തുടര്‍ന്നുളള പീഡാനുഭവത്തിന്റെയും ഓര്‍മ പുതുക്കി ക്രൈസ്‌തവ ലോകം വിശുദ്ധവാരത്തിലേക്ക്‌. ഓശാന ഞായറും പെസഹാവ്യാഴവും ദുഖവെള്ളിയുമുള്‍പ്പെടുന്ന ഈ ആഴ്‌ച വലിയ ആഴ്‌ചയെന്നും അറിയപ്പെടുന്നു. വലിയ നോമ്പിന്റെ ഈ അവസാന ദിനങ്ങളില്‍ പ്രാര്‍ഥനയിലൂടെയും സഹനത്തിലൂടെയും വിശ്വാസികള്‍ കടന്നുപോകും.
ഓശാന മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും നടക്കും.
അമ്പതുനോമ്പിന്റെ പ്രധാനദിനങ്ങള്‍ ആചരിക്കുന്ന വിശുദ്ധവാരത്തിന്‌ തുടക്കമാകുന്ന നാളെ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കും. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും മുന്നോടിയായി യേശു ജറുസലേമിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ശിഷ്യഗണങ്ങള്‍ ഒലിവിലകളുമായി ഓശാന പാടി എതിരേറ്റതിന്റെ ഓര്‍മയാണ്‌ ഓശാന ഞായറിലൂടെ പുതുക്കുന്നത്‌. 
ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും കുരുത്തോലപ്രദക്ഷിണവും നടക്കും.
പീഡാനുഭവാരാചരണത്തോടനുബന്ധിച്ചുള്ള ഒരുക്കശുശ്രൂഷകളും അനുതാപശുശ്രൂഷകളും തിങ്കളാഴ്‌ച മുതല്‍ ദേവാലയങ്ങളില്‍ നടക്കും. പെസഹാവ്യാഴമാണ്‌ തുടര്‍ന്ന്‌ വരുന്ന പ്രധാന ദിനം. യേശുക്രിസ്‌തു ശിഷ്യരോടൊത്ത്‌ തിരുവത്താഴം കഴിച്ചതിന്റെ സ്‌മരണയാണ്‌ 'കടന്നുപോകല്‍' എന്ന്‌ അര്‍ഥംവരുന്ന പെഹസായിലൂടെ വിശ്വാസികള്‍ പുതുക്കുന്നത്‌.
അന്ത്യഅത്താഴത്തിനു മുന്നോടിയായി ക്രിസ്‌തു ശിഷ്യരുടെ കാലുകള്‍ കഴുകിയതിന്റെ സ്‌മരണപുതുക്കി ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന്‌ ദിവസം മുഴുവന്‍ നീളുന്ന ആരാധനയ്‌ക്ക് തുടക്കമാകും. വൈകിട്ട്‌ ദേവാലയങ്ങളിലും വീടുകളിലും അപ്പംമുറിക്കും. വെള്ളിയാഴ്‌ചയാണ്‌ ദുഖവെള്ളി ആചരണം. ക്രിസ്‌തുവിനെ കുരിശിലേറ്റിയതിന്റെ ഓര്‍മകളാണ്‌ ദുഖവെള്ളിയാഴ്‌ച പുതുക്കുന്നത്‌. മനുഷ്യരാശിയുടെ മോചനത്തിനായി പീഡനങ്ങള്‍ സ്വയം ഏറ്റുവാങ്ങി ക്രിസ്‌തു കുരിശിലേറിയ ദിവസത്തിന്റെ സ്‌മരണ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളുമുണ്ടാകും. കയ്‌പ്പ്നീര്‍ കുടിച്ചും ഉപവാസം അനുഷ്‌ഠിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും ദുഖവെള്ളിയെ വിശ്വാസികള്‍ അര്‍ഥവത്താക്കും. 
പിറ്റേന്ന്‌ പുത്തന്‍വെള്ളവും തീയും വെഞ്ചരിക്കുന്ന ചടങ്ങുകളും പ്രത്യേക ശുശ്രുഷകളും ദേവാലയങ്ങളില്‍ നടക്കും. പീഡാനുഭവാരം പൂര്‍ത്തിയാക്കി ഞായറാഴ്‌ച വിശ്വാസ സമൂഹം ഉയിര്‍പ്പ്‌ ഞായര്‍ ആചരിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.