സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 9, 2013

യാക്കോബായ സഭയുടെ സെക്രട്ടേറിയറ്റ് ഉപവാസം 18ന്

കൊച്ചി: സഭയോടുള്ള സര്‍ക്കാറിന്റെ നീതിനിഷേധത്തിനെതിരെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സെക്രട്ടേറിയറ്റ് ഉപവാസം നടത്തുന്നു. 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വായമൂടിക്കെട്ടി ഉപവാസ സമരം നടത്തുമെന്ന് കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി .കുര്യാക്കോസ് മാര്‍ യൗസേബിയോസ്, തൃശ്ശൂര്‍ ഭദ്രാസനം മെത്രാപ്പോലീത്ത അഭി.ഏലിയാസ് മാര്‍ അത്തനാഷ്യോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 
നോമ്പുകാലങ്ങളിലും ദുഃഖവെള്ളി, ഉയിര്‍പ്പ് ദിനങ്ങളിലും പള്ളികള്‍ അടഞ്ഞുകിടക്കുന്നത് അനുവദിക്കാനാകില്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും ലഭിക്കുന്ന അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അവഗണിച്ച് യാക്കോബായ സഭയ്ക്ക് മാത്രം ആരാധന നിഷേധിക്കുകയാണ്. പള്ളികള്‍ പൂട്ടുവാനും സമരങ്ങള്‍ നടത്തുവാനും മെത്രാന്‍കക്ഷി വിഭാഗത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നു. മാമലശ്ശേരിയില്‍ 264 ദിവസം ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തിയ യാക്കോബോയ സഭയോട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ നടപടികള്‍ ഉണ്ടായില്ല. 
ആലുവ തൃക്കുന്നത്ത് പള്ളിയിലും വെട്ടിത്തറ, മണ്ണത്തൂര്, മാമലശ്ശേരി, കണ്യാട്ടുനിരപ്പ്, ഞാറയ്ക്കല്‍ എന്നീ പള്ളികളിലും സഭാവിശ്വാസികള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. 17ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും പിറവം കേന്ദ്രീകരിച്ച് പ്രതിഷേധ സമ്മേളനം നടത്തുമെന്നും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ സമീപനം ഉണ്ടായില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയത്ത് വിശ്വാസികളുടെ സമ്മേളനം നടത്തും. അവിടെവച്ച് അനന്തര നടപടികളും സഭയുടെ നിലപാടും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സഭാ സെക്രട്ടറി ജോര്‍ജ് മാത്യു, പി.എസ്. ഷാനു, എ.എം.രാജു, മോന്‍സി വാവച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.