സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 21, 2012

മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലിക്ക് വന്‍തിരക്ക്

മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന് വന്‍തിരക്ക്. ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണത്തിന് ചൊവ്വാഴ്ച മുതല്‍ ആയിരങ്ങളാണ് അണിനിരന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രദക്ഷിണം പുറപ്പെട്ട് പെരുമ്പിള്ളി സിംഹാസന പള്ളി, പെട്ടിക്കുളങ്ങര, പാമ്പ്ര, വെട്ടിക്കല്‍, തുപ്പംപടി, ഇഞ്ചിമല വഴി പള്ളിയില്‍ എത്തി പ്രത്യേക പ്രാര്‍ഥനയും ആശിര്‍വാദവും കരിമരുന്ന് പ്രയോഗവും നടന്നു.
വെള്ളിയാഴ്ച രാവിലെ 8ന് പ്രഭാതപ്രാര്‍ഥന. തുടര്‍ന്ന് തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് പുറത്തെടുക്കും. 8.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സഖറിയോസ് മാര്‍ പോളികാര്‍പ്പസ്, മറ്റു കോര്‍ എപ്പിസ്‌കോപ്പമാര്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. 11ന് പ്രദക്ഷിണം പുറപ്പെട്ട് പള്ളിത്താഴം കവല, വേഴപ്പറമ്പ്, പുത്തനങ്ങാടി വഴി പള്ളിയില്‍ തിരിച്ചെത്തിയശേഷം തിരുശേഷിപ്പ് വണക്കം, 12.50ന് നേര്‍ച്ചസദ്യ, 3.30ന് തിരുശേഷിപ്പ് തിരികെ വെയ്ക്കല്‍, 4ന് കൊടിയിറക്ക് എന്നിവയും നടക്കും. വെള്ളിയാഴ്ച വരെ പള്ളിയുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവ് ഫെസ്റ്റിവല്‍ ഏരിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.