സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 19, 2012

കുറിഞ്ഞി പള്ളിയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം; ഉപവാസം അവസാനിപ്പിച്ചു

Mathrubhumi
കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം നിലനില്‍ക്കുന്ന കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം. ചൊവ്വാഴ്ച രാത്രിവരെ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയ ശേഷം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം എത്തിയത്. ഇതേ തുടര്‍ന്ന് യാക്കോബായ വിഭാഗം നടത്തിവന്ന ഉപവാസ യജ്ഞം അവസാനിപ്പിച്ചു. 
ഇതോടെ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് മെത്രാപ്പോലീത്തമാരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ല. എന്നാല്‍, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നിലവിലുള്ള രണ്ട് വൈദികര്‍ക്ക് മാത്രമേ പ്രവേശിക്കാനാകൂ. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ 11ന് തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് നല്‍കാമെന്ന് യാക്കോബായ സഭാ നേതൃത്വത്തെ കളക്ടര്‍ അറിയിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച്, പ്രാര്‍ത്ഥനാ യജ്ഞം നടത്തിവന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിരാഹാര സമരം തുടങ്ങുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനത്തും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം നീണ്ടുപോയി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് തീരുമാനമെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് തടസ്സമായത്.
ഇതിനിടയില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാവയെ കോതമംഗലം ബസേലിയോസ് ആസ്​പത്രിയിലേക്ക് മാറ്റി. ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. രാത്രി പത്തരയോടെയാണ് തല്‍സ്ഥിതി തുടരാന്‍ തീരുമാനമായത്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.