സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 19, 2012

മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന് കൊടികയറി.


മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ചരമസ്മരണ ജൂബിലി പെരുന്നാളിന് കൊടികയറി. ഇടവക മെത്രാപ്പോലീത്തയും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. കുര്‍ബാനയ്ക്കുശേഷം മുളന്തുരുത്തി മുത്തപ്പന്റെ മധുര നേര്‍ച്ച ആശീര്‍വദിച്ച് നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം പുറപ്പെട്ടു.
വികാരി ഫാ. ഷാജി മാമ്മൂട്ടില്‍, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, സ്ലീബ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, ഫാ. മത്തായി കുളച്ചിറ, ഫാ. സ്ലീബ കളരിക്കല്‍, ഫാ. ഡാര്‍ളി എടപ്ലങ്ങാട്ടില്‍, ട്രസ്റ്റിമാരായ തമ്പി ചെറിയാന്‍, ടോമി വര്‍ഗീസ്, സന്തോഷ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.
ബുധനാഴ്ച 8.45ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബാന, ധൂപാര്‍പ്പണം, സ്ലീബാ മുത്ത്, ഉച്ചയ്ക്ക് 1ന് പ്രദക്ഷിണം പുറപ്പെടും. രാത്രി 9.30ന് പ്രദക്ഷിണം തിരിച്ചെത്തി പ്രത്യേക പ്രാര്‍ഥന.
വ്യാഴാഴ്ച 8.45ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബാന, ഒരു മണിക്ക് പ്രദക്ഷിണം പുറപ്പെടും. 9.30ന് തിരിച്ചെത്തിയശേഷം പ്രത്യേക പ്രാര്‍ഥന.
വെള്ളിയാഴ്ച 8ന് തോമശ്ലീഹയുടെ തിരുശേഷിപ്പ് പുറത്തെടുക്കും. 8.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സഖറിയാസ് മാര്‍ പോളികോര്‍പ്പസ് എന്നിവര്‍ കുര്‍ബാന നടത്തും. 11ന് പ്രദക്ഷിണം പുറപ്പെടും. 12.50ന് നേര്‍ച്ചസദ്യ, 3.30ന് തിരുശേഷിപ്പ് തിരികെവയ്ക്കല്‍, 4ന് കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.