സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 16, 2012

കുറുഞ്ഞി പള്ളിയില്‍ സംഘര്‍ഷം - ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പൂട്ടിക്കാന്‍ ശ്രമിക്കുന്നു


സര്‍ക്കാരിനെതിരെ സഭ ശക്തമായ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ എടുക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ഭരണപക്ഷ  ജനപ്രതിനിധികളെ ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനം ഉണ്ടാകുമെന്ന് ബാവ സൂചന നല്‍കി. 
കുറുഞ്ഞി:സെന്‍റ് പീറ്റേഴ്സ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ തോമസ്‌ അത്താനാസിയോസും ഓര്‍ത്തഡോക്സ് വിഭാഗവും ചേര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചതിനെ തുടര്‍ന്ന് പള്ളിയില്‍ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന യഞ്ജം ആരംഭിച്ചു. ഓര്‍ത്തഡോക്സ്  വിഭാഗത്തിന്റെ വീതം ആയ ഇന്ന് വൈദീകനു പകരം യാക്കോബായ  സഭയില്‍ നിന്നും കൂറുമാറിയ തോമസ്‌ അത്താനാസിയോസ് കുര്‍ബ്ബാന ചൊല്ലുവാന്‍  ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം.തോമസ്‌ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ ഏതാനും ആളുകള്‍ പള്ളിയില്‍ കയറുവാന്‍ ശ്രമിച്ചെങ്കിലും പോലിസ് റോഡില്‍ വച്ച് തന്നെ തടഞ്ഞു.എസ് പി യുടെയും ഡി വൈ എസ് പി  യുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പള്ളിയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ടായിരുന്നു.മൂവാറ്റുപുഴ ആര്‍.ഡി.ഒ യും സ്ഥലത്തെത്തിയിരുന്നു.
മനപൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ട്ടിക്കുവാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിച്ചതിനെ തുടര്‍ന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ്‌ മാര്‍ ഈവാനിയോസ് പള്ളിയില്‍ എത്തുകയും പ്രാര്‍ത്ഥനായഞ്ജം ആരംഭിക്കുകയും ചെയ്തു.പുറത്തു നിന്നും പൂട്ടിയ പള്ളിയ്ക്കുള്ളില്‍ നൂറു കണക്കിന് വിശ്വാസികള്‍ ആണ് ഉള്ളത്. സംഭവം അറിഞ്ഞു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും,സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്തയും,മെത്രാപ്പോലിത്തമാരായ അഭി. കുര്യാക്കോസ് മോര്‍ ദിയസ്ക്കോറസ്,അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ്,അഭി.കുര്യാക്കോസ്  മോര്‍ തെയോഫിലാസ് ,അഭി.ഏലിയാസ്മോര്‍ അത്താനാസിയോസ്, അഭി.പൗലോസ്‌ മോര്‍  ഐറേനിയോസ് എന്നിവര്‍ പള്ളിയില്‍ എത്തി.സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ആര്‍.ഡി.ഒ യും പോലീസും  പ്രവര്‍ത്തിക്കുന്നത് എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 
യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുന്നതിനായുള്ള സര്‍ക്കാര്‍ അജണ്ട  കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സഭയ്ക്ക് ആവുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ 'ആവശ്യാനുസരണം' പള്ളി ഏറ്റെടുത്തതായി ആര്‍.ഡി.ഒ  അറിയിച്ചതിനെ തുടര്‍ന്നു പുത്തന്‍കുരിശു സര്‍ക്കിള്‍  ഇന്‍സ്പെക്ടറുടെ ആജ്ഞാനുസരണം പോലീസ്  യാക്കോബായ വിശ്വാസികളുടെ നേരെ ലാത്തി വീശി. സഭ ട്രസ്റ്റി തമ്പു  ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേതലയ്ക്കന്‍ എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ്  അതിക്രമം അവസാനിപ്പിച്ചത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. 
സര്‍ക്കാരിനെതിരെ സഭ ശക്തമായ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ എടുക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ഭരണപക്ഷ  ജനപ്രതിനിധികളെ ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള  തീരുമാനം ഉണ്ടാകുമെന്ന് ബാവ സൂചന നല്‍കി. പള്ളി പൂട്ടുവാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ പ്രാര്‍ത്ഥനാ യഞ്ജം തുടരുമെന്നും ബാവ പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.