സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 6, 2012

വരവേല്‍ക്കാന്‍ നാടൊരുങ്ങി മണര്‍കാട് പള്ളി 'റാസ' ഇന്ന്

ഫയല്‍ ചിത്രം 
മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിലെ ഏറ്റവും വലിയ ചടങ്ങായ 'റാസ' വ്യാഴാഴ്ച നടക്കും. ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍-വെള്ളിക്കുരിശുകളും ചെണ്ടവാദ്യ മേളങ്ങളും 'റാസ'യില്‍ അണിനിരക്കും.

കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേല്‍ക്കും.
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെത്തുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങും. അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിക്കും. മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേരുക.
എട്ടുനോമ്പാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ 'നട'തുറക്കല്‍ വെള്ളിയാഴ്ച നടക്കും. വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്‍ക്കുന്ന തിരുസ്വരൂപം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതാണ് ഈ ചടങ്ങ്. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 11.30 ന് നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.
ബുധനാഴ്ച രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍കുര്‍ബാനയില്‍ സിംഹാസനപള്ളികളുടെ സഹായ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ദിയസ്‌കോറസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജിബി മാത്യു പ്രസംഗിച്ചു. മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.