സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, August 31, 2012

ശ്രേഷ്‌ഠ ബാവ വീണ്ടും മലങ്കര മെത്രാപോലീത്ത; തമ്പു ജോര്‍ജ്‌ ട്രസ്‌റ്റി, ജോര്‍ജ്‌ മാത്യു സെക്രട്ടറി, മത്തായി പൂവന്തറ കോര്‍എപ്പിസ്‌കോപ്പ വൈദിക ട്രസ്‌റ്റി


കോലഞ്ചേരി: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയെ മെത്രാപോലീത്തന്‍ ട്രസ്‌റ്റി (മലങ്കര മെത്രാപോലീത്ത) യായി ഇന്നലെ നടന്ന യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ പൊതുയോഗം വീണ്ടും തെരഞ്ഞെടുത്തു. തമ്പു ജോര്‍ജ്‌ തുകലനാണ്‌ പുതിയ അല്‍മായ ട്രസ്‌റ്റി. സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍. വൈദിക ട്രസ്‌റ്റിയായി മത്തായി പൂവന്തറ കോര്‍ എപ്പിസ്‌കോപ്പയേയും തെരഞ്ഞെടുത്തു. 267 അംഗ മാനേജിംഗ്‌ കമ്മിറ്റിയേയും 21 അംഗ വര്‍ക്കിംഗ്‌ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 

പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ മിഖായേല്‍ മോര്‍ ദിവന്നാസിയോസ്‌ നഗറില്‍ ചേര്‍ന്ന അസോസിയേഷനില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. 
സഭയിലെ വിവിധ ഭദ്രാസനങ്ങളിലെ ഇടവക പള്ളികളില്‍ നിന്നും നാലായിരത്തോളം പ്രതിനിധികള്‍ അസോസിയേഷനില്‍ പങ്കെടുത്തു. ശ്രേഷ്‌ഠ ബാവയെ മെത്രാപോലീത്തന്‍ ട്രസ്‌റ്റിയായി വീണ്ടും തെരഞ്ഞെടുക്കുന്ന വിവരം സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പ്രഖ്യാപിച്ചപ്പോള്‍ കരഘോഷത്തോടെയാണ്‌ പ്രതിനിധികള്‍ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ സ്‌ഥാനമൊഴിഞ്ഞ വൈദിക ട്രസ്‌റ്റി ഡോ. കുര്യന്‍ കണിയാമ്പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പയെ ആര്‍ച്ച്‌ കോര്‍ എപ്പിസ്‌കോപ്പയായി ഉയര്‍ത്തിക്കൊണ്ടുള്ള സ്‌ഥാനചിഹ്നം ശ്രേഷ്‌ഠ ബാവ അണിയിച്ചു. 
അസോസിയേഷന്‍ നോട്ടീസ്‌ കല്‍പ്പന ജോര്‍ജ്‌ പോള്‍ ഓലപ്പുര കോര്‍ എപ്പിസ്‌കോപ്പയും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹ കല്‍പ്പന മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപോലീത്തായും വായിച്ചു. പീറ്റര്‍ വേലംമ്പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ ഭക്‌തി പ്രമേയവും തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപോലീത്ത സ്വാഗതവും തമ്പു ജോര്‍ജ്‌ തുകലന്‍ നന്ദിയും പറഞ്ഞു. 
ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്‌ മാത്യു പത്തുവര്‍ഷമായി ട്രസ്‌റ്റിയായും തമ്പു ജോര്‍ജ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. വൈദിക ട്രസ്‌റ്റിയായി തെരഞ്ഞെടുക്കപ്പെട്ട മത്തായി പൂവന്തറ കോര്‍ എപ്പിസ്‌കോപ്പ തൃശൂര്‍ ഭദ്രാസനത്തിലെ മാമ്പ്ര സെന്റ്‌ കുര്യാക്കോസ്‌ യാക്കോബായ പള്ളി ഇടവകാംഗമാണ്‌. 
സഭാ ചരിത്രത്തിലാദ്യമായി അസോസിയേഷനില്‍ ഇത്തവണ വനിതാ പ്രാതിനിധ്യവും ഉണ്ടായിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.