സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 1, 2011

20-ാമത്‌ പള്ളിക്കര കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍


പള്ളിക്കര സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ യൂത്ത്‌ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന 20-ാമത്‌ പള്ളിക്കര കണ്‍വന്‍ഷന്‍ നാളെ തുടങ്ങും.മോറക്കാല സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ ഏഴിന്‌ സഖറിയാ മോര്‍ പീലക്‌സിനോസ്‌ ഉദ്‌ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ഫാ. സാജു പായിക്കാട്ട്‌ (നിലമ്പൂര്‍) പ്രസംഗിക്കും. 2ന്‌ ഫാ. ഷാജി കൊച്ചില്ലം (കോട്ടയം), റവ. ഡോ. വിന്‍സന്റ്‌ കുണ്ടുകുളം (മംഗലപ്പുഴ സെമിനാരി) എന്നിവരും 3ന്‌ ഫാ. ബോബി ജോസ്‌(കപ്പൂച്ചിന്‍), മാത്യു ടി. ദാനിയേല്‍(മഞ്ഞനിക്കര) എന്നിവരും
 4ന്‌ ഫാ. ജിജു വര്‍ഗീസ്‌ (മംഗലംഡാം), ഫാ. ജോബ്‌ കൂട്ടുങ്കല്‍(മുന്‍ ഡയറക്‌ടര്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം) എന്നിവരും പ്രസംഗിക്കും. സമാപനദിനമായ 5ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, ഫാ. പൗലോസ്‌ പാറേക്കര എന്നിവര്‍ പ്രസംഗിക്കും. എല്ലാ ദിവസവും ആറിന്‌ സന്ധ്യാപ്രാര്‍ഥനയും 6.30ന്‌ സുവിശേഷ സംഗീത വിരുന്നും 7-9.30 വരെ വചനശുശ്രൂഷകളും ഉണ്ടായിരിക്കും യോഗാനനന്തരം ഊരക്കാട്‌, താമരച്ചാല്‍, പുക്കാട്ടുപടി, വിലങ്ങ്‌, ഞാറള്ളൂര്‍, ചിറ്റനാട്‌, തെങ്ങോട്‌, പെരിങ്ങാല, കരിമുകള്‍, ഊത്തിക്കര, പീച്ചിങ്ങച്ചിറ, കാണിനാട്‌,പഴന്തോട്ടം, പറക്കോട്‌, എരുമേലി, വെമ്പിളി, വയലാര്‍പടി, വെസ്‌റ്റ്മോറയ്‌ക്കാല എന്നിവിടങ്ങളിലേക്ക്‌ വാഹനസൗകര്യം ഉണ്ടായിരിക്കും

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.