സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 1, 2012

പിറവം വലിയ പള്ളിയില്‍ വി.ദനഹാ പെരുന്നാളിന് കൊടികയറി


പിറവം: പിറവം വലിയ പള്ളിയില്‍  വി.ദനഹാ പെരുന്നാളിന് കൊടികയറി. വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ശേഷം വികാരി വന്ദ്യ സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ  കൊടി ഉയര്‍ത്തി.സഹ വികാരിമാരായ റവ ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ ഫാ റോയി മാത്യു മേപ്പാടം,ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ എന്നിവരും പള്ളിയിലെ ഭക്ത സംഘടനാ പ്രവര്‍ത്തകരും നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു.പ്രധാന പെരുന്നാള്‍ ദിവസമായ ജനു: 5 ന് പെപ്പതി ചാപ്പലില്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് വി കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് 4 .30   ന് പിറവം വലിയ പള്ളിയിലേക്കുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം ആരംഭിക്കും.ആയിരക്കണക്കിനാളുകള്‍  പങ്കെടുക്കുന്ന പ്രദക്ഷിണത്തില്‍ പൊണ്‍വെള്ളി കുരിശുകളും നൂറു കണക്കിന് മുത്തുകുടകളും അണിനിരക്കും.രാത്രി 10 മണിക്ക് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
ജനു. 6 ന് രാവിലെ 8 മണിക്ക് ദനഹാ ശുശ്രുക്ഷ  പള്ളിക്ക് ചുറ്റുമുളള  പ്രദക്ഷിണത്തോടെ  ആരംഭിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാന. അതിനു ശേഷം പിറവം ടൌണ്‍ ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.സഹ വികാരിമാരായ റവ  ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ  ഫാ റോയി  മാത്യു മേപ്പാടം, റവ ഫാ വര്‍ഗീസ് പനച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.