സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, October 15, 2011

മെത്രാന്‍ കക്ഷി അതിക്രമം - പ്രതിക്ഷേധ റാലിയും യോഗവും നടത്തി.

ആട്ടിന്‍കുന്നു പള്ളിയുടെ മണ്ണത്തൂര്‍ സൌത്ത് കുരിശു പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിനു നേരെ മെത്രാന്‍ കക്ഷികള്‍ അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ റാലി നടത്തി .
തുടര്‍ന്ന് മണ്ണത്തൂര്‍ കവലയില്‍  നടന്ന സമ്മേളനം ഹോണവര്‍ മിഷന്റെ മെത്രാപ്പോലിത്ത  അഭി. യാക്കോബ് മോര്‍ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.മെത്രാന്‍ കക്ഷികളില്‍ നിന്നും സഭ നിരന്തരം പീഡനം അനുഭവിക്കുന്നു.വിശ്വാസികള്‍ സഭയെ കുറിച്ച് കരുതലുള്ളവരായിരിക്കണമെന്നും ,ഇത്തരം വെല്ലുവിളികള്‍ പ്രാര്‍ത്ഥനയുടെ നേരിടണമെന്നും അഭി.തിരുമേനി പറഞ്ഞു. ഫാ  വര്‍ഗീസ്‌ പുല്യട്ടേല്‍  യോഗത്തില്‍ സ്വാഗതം ആശംസിച്ചു.ഫാ.ബേബി മണ്ടോളില്‍,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടന്‍ , ഫാ ജോയ് ആനക്കുഴി, ഫാ ഏലിയാസ് ജോണ്‍,ഫാ.ഷിബി പോള്‍ ,ഫാ തോമസ്‌ കാക്കൂര്‍ , ജേക്കബ്‌ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു .
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു,റെജി പി വര്‍ഗീസ്‌, ജോമോന്‍ വടകര,ജിയോ ജോര്‍ജ്, ഷെറിന്‍ പോള്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.
മെത്രാന്‍ കഷികളുടെ ആക്രമ നത്തില്‍ പരുക്കേറ്റു വി.സി.മാത്യു, ടിനു ജോണ്‍,സോബിന്‍ മാത്യു,ജിയോ ജോര്‍ജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.