സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 9, 2011

കോലഞ്ചേരിയില്‍ ഒക്ടോ 26 നു വിശ്വാസികളുടെ സംഗമം

കോലഞ്ചേരി: സെന്‍റ് പീറ്റെഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് പള്ളിയുള്‍പ്പടെ  വിവിധ പള്ളികളും സ്ഥാപനങ്ങളും സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഹിത പരിശോധനയിലൂടെ പരിഹാരം കാണണമെന്നു യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി യോഗം.
    ജനഹിതം മാനിച്ചാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. വിശ്വാസികള്‍ക്ക് നീതിലഭിക്കാന്‍ വേണ്ടി അവസാനം വരെ പോരാടുമെന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പറഞ്ഞു.കേസുകള്‍ നടത്തി പള്ളികള്‍ കൈക്കലാക്കാന്‍ അനുവദിക്കില്ല. സഭാതര്‍ക്കം കോടതിയ്ക്ക് പുറത്തു മധ്യസ്തരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തണമെന്ന ഹൈകോടതി നിര്‍ദ്ദേശം യോഗം സ്വാഗതം ചെയ്തു. കോലഞ്ചേരിയില്‍ ഒക്ടോ. 26 നു വിശ്വാസ സംരക്ഷണ സമിതി , കുടുംബ യൂണിറ്റു എന്നിവയുടെ നേതൃത്വത്തിലും, 29 നു യൂത്ത് അസോസിയേഷന്‍ , വനിതാ സമാജം , സണ്‍‌ഡേ സ്കൂള്‍ എന്നിവയുടെ നേതൃത്വത്തിലും വിശ്വാസികളുടെ സംഗമം നടത്താന്‍ തീരുമാനിച്ചു. 26 നു രാവിലെ കോലഞ്ചേരിയില്‍ വൈദീക യോഗം ചേരും. ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.സുന്നഹദോസ് സെക്രട്ടറി അഭി ഡോ.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് ,മെത്രാപ്പോലിത്തമാരായ അഭി അബ്രാഹം മാര്‍ സേവേറിയോസ്,അഭി. ഡോ.മാത്യൂസ്‌ മാര്‍ ഇവാനിയോസ് ,അഭി. ഏലിയാസ് മാര്‍ അത്താനാസിയോസ് തുടങ്ങിയവരും സഭാ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മറ്റു ഭാരവാഹികളും പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.