സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 18, 2011

പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ 15 ദിവസം സമയം വേണം -മുഖ്യമന്ത്രി

 സഭാ തര്‍ക്കത്തില്‍ പക്ഷം പിടിക്കില്ല: ഉമ്മന്‍ ചാണ്ടി ‍‍
കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ 15 ദിവസംകൂടി സമയം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 15 ദിവസത്തേക്ക് സഭാ മേലധ്യക്ഷന്മാര്‍ നടത്തുന്ന ഉപവാസസമരവും പ്രാര്‍ഥനായജ്ഞവും നിര്‍ത്തിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.
കോലഞ്ചേരി പള്ളിയുടെ അവകാശത്തര്‍ക്കത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ല. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കും - മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ദിവസത്തിനുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടായില്ലെങ്കില്‍ കോടതിവിധി നടപ്പിലാക്കേണ്ടിവരുമെന്ന് യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് പറഞ്ഞു. യാക്കോബായ സഭയുടെ അപ്പീല്‍ പെറ്റീഷന്‍ ഇതിനിടെ കോടതിയില്‍ വരും. ഇതിന്റെ വിധികൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തര്‍ക്കപരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലയേല്പിച്ച് മുഖ്യമന്ത്രി രാത്രി എട്ടരയോടെ ചര്‍ച്ച അവസാനിപ്പിച്ച് കോട്ടയത്തേക്ക് മടങ്ങി.
ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ അനുഷ്ഠിക്കുന്ന നിരാഹാരം അവസാനിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുവാനും യോഗം തീരുമാനിച്ചു. പള്ളിത്തര്‍ക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെട്ട യോഗത്തിന്റെ പ്രധാന ചര്‍ച്ച.
സര്‍ക്കാരിന്റെ നിലപാട് ഇരു സഭാ പ്രതിനിധികളെയും അറിയിക്കും. അതിനുശേഷം തര്‍ക്ക വിഷയത്തില്‍ ഒരു അവസാന തീരുമാനമെടുക്കുമെന്നാണറിയുന്നത്. സര്‍ക്കാരിന്റെ തീരുമാനം സ്വീകരിക്കാന്‍ ഇരുസഭാംഗങ്ങളും തയ്യാറാകണമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുമെന്ന്, മുഖ്യമന്ത്രി മാരിടൈം അക്കാദമിയുടെ ശിലാസ്ഥാപനച്ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച രാത്രി എട്ട്‌വരെ തുടര്‍ന്നു.
ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, പ്രൊഫ. കെ.വി. തോമസ്, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.