സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 20, 2011

ആരാധനാ സ്വാതന്ത്ര്യം ലഭിക്കുംവരെ പ്രാര്‍ഥനായജ്‌ഞം: ശ്രേഷ്‌ഠ ബാവ

സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പ്രാര്‍ഥനായജ്‌ഞം തുടരുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു.യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ്‌ ബാവ ഇതറിയിച്ചത്‌. വിവിധ ഇടവകകളില്‍ പ്രകടനങ്ങളും മറ്റും നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും ബാവ വ്യക്‌തമാക്കി. ഏറ്റവും കൂടുതല്‍ കൈയേറ്റത്തിനു വിധേയരായിട്ടുള്ളവരാണ്‌ യാക്കോബായ സഭയെന്നും ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്ന സ്‌ഥിതിയാണ്‌ ഉള്ളതെന്നും ബാവ പറഞ്ഞു. പള്ളി മെത്രാന്‍ കക്ഷികള്‍ക്ക്‌ മാത്രം കൊടുക്കാന്‍ കോടതി വിധിയില്ലെന്നും കോടതികളേയും ഭരണാധികാരികളേയും എന്നും ബഹുമാനിക്കുന്നവരാണ്‌ സഭയെന്നും ശ്രേഷ്‌ഠ ബാവ അറിയിച്ചു
സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ഇടവക പൊതുയോഗം വിളിക്കണമെന്നു യാക്കോബായ വിഭാഗവും, ഓര്‍ത്തഡോക്‌സ് കക്ഷിയിലെ ഒരുകൂട്ടരും നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്‌. പൊതുയോഗം ചേര്‍ന്ന്‌ ഇടവകയുടെ ഭരണകാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ്‌ അവരുടെ നിലപാട്‌. കോടതി വിധിയിലൂടെ എങ്ങനെയും പള്ളിയില്‍ അധികാരമുറപ്പിക്കാനാണ്‌ ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ ശ്രമം. പൊതുയോഗം ചേര്‍ന്ന്‌ ജനാധിപത്യരീതിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാതെ കോലഞ്ചേരി പള്ളിത്തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനയോ, ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടനയോ തെരഞ്ഞെടുക്കാന്‍ ഇടവകയ്‌ക്ക് അവകാശമുണ്ട്‌.
ഇടവകക്കാര്‍ സ്‌ഥാപിച്ച പള്ളികള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്കു മാത്രമാണെന്നാണ്‌ 1995 ലെ സുപ്രീംകോടതിയുടെയും 2003 ജനുവരി 26 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. മലങ്കര മെത്രാപ്പോലീത്തായ്‌ക്ക് തനിച്ചു പള്ളികളില്‍ അവകാശമോ നിയന്ത്രണമോ ഇല്ല. ഇടവക പള്ളികളെ ബാധിക്കുന്ന യാതൊരു ഉത്തരവും 1995 ല്‍ സുപ്രീംകോടതി നല്‍കിയിട്ടില്ല.
പള്ളി സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചല്ല പ്രസ്‌തുത വിധി. ജനാധിപത്യം സഭയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നായി സുപ്രീംകോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ്‌ നടപ്പാക്കേണ്ടത്‌ സര്‍ക്കാരല്ലെന്നും കോടതിവിധികള്‍ നിയമം അനുശാസിക്കുന്ന നടപടികളിലൂടെ മാത്രമേ നടപ്പാക്കാവൂ എന്നുമാണ്‌ 2003 ല്‍ ഹൈക്കോടതി വിധിച്ചത്‌. ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ നിലനില്‍ക്കുകയാണ്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.