സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 6, 2011

മണര്‍കാട്ട് റാസ ഇന്ന്; വരവേല്‍ക്കാന്‍ നാടൊരുങ്ങി

മണര്‍കാട്: വിശുദ്ധ കന്യകാ മര്‍ത്തമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നടക്കുന്ന എട്ടുനോമ്പാചരണം തിങ്കളാഴ്ച ആറുദിവസം പിന്നിട്ടു. പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന കുരിശുപള്ളികളിലേക്കുള്ള റാസ ചൊവ്വാഴ്ച നടക്കും. ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ഈ ആധ്യാത്മിക ഘോഷയാത്രയില്‍ ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍, വെള്ളിക്കുരിശുകളും ചെണ്ടവാദ്യമേളങ്ങളും അണിനിരക്കും. പതിനായിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും. റാസയില്‍ പങ്കെടുക്കുന്നതിനുള്ള മുത്തുക്കുടകളുടെ വിതരണം 12 മണിയോടെ തുടങ്ങും. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റിയാണ് റാസ തിരികെയെത്തുന്നത്. റാസയെ വരവേല്‍ക്കുന്നതിനായി ഗ്രാമം ഒരുങ്ങി. വീഥിക്ക് ഇരുവശവും മുത്തുക്കുടകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു. റാസ കടന്നുപോകുന്ന സമയം മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കന്യകാമറിയം സഹനത്തിന്റെ അമ്മയാണെന്നും ജനനം മുതല്‍ കഷ്ടത അനുഭവിച്ച മാതാവിന്റെ സഹനം അനുകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടര്‍ന്ന് ഫാ.പൗലോസ് പാലിക്കര, റവ.പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ രാത്രിധ്യാനം നടന്നു. ചൊവ്വാഴ്ച നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയില്‍ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
 മണര്‍കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം
മണര്‍കാട്: മണര്‍കാട് പള്ളി റാസയുടെ ക്രമീകരണങ്ങളുടെ ഭാഗമായി മണര്‍കാട്ട് ചൊവ്വാഴ്ച ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
പാലാ, അയര്‍ക്കുന്നം ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കാവുംപടിയില്‍നിന്ന് തിരിഞ്ഞ് കുറ്റിയക്കുന്ന് ആറാം മൈല്‍ പഴയ കെ.കെ. റോഡുവഴി പോകണം.
കോട്ടയത്തുനിന്ന് പാലായ്ക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡില്‍ അണ്ണാടിവയല്‍ കവലയിലെത്തി തിരിഞ്ഞ് മാലം പാലത്തില്‍ എത്തി പോകണം. പാമ്പാടിയില്‍ നിന്ന് കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ മണര്‍കാട് കിഴക്കേ കവലയിലെത്തി പുതുപ്പള്ളി റോഡില്‍ തിരിഞ്ഞ് തലപ്പാടി വഴി മാധവന്‍പടിയിലെത്തിയോപുതുപ്പള്ളി കവലയിലെത്തിയോ തിരിഞ്ഞു പോകണം.
കോട്ടയത്തുനിന്ന് പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡ് വഴി നേരെ പേകണം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.