സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, April 10, 2011

അഭിവന്ദ്യ പിതാവേ സമാധാനത്താലെ പോവുക ...

അഭി. കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം മഞ്ഞനിക്കര ദയറയില്‍ 
 ശ്രേഷ്‌ഠ കാതോലിക്കാ ബാവയും സുന്നഹദോസ്‌ സെക്രട്ടറി അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തയും ധൂപപ്രാര്‍ഥന നടത്തുന്നു.
  മാര്‍ത്തോമ്മ സഭാ മെത്രാപ്പോലീത്തമാരായ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, യുയാക്കീം മാര്‍ കൂറിലോസ്‌, സക്കറിയ മോര്‍ തെയോഫിലോസ്‌, കുറിയാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, മോര്‍ ഈവാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ഓര്‍ത്തഡോക്‌സ് സഭാ റാന്നി-നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മോര്‍ നിക്കോദിമോസ്‌ എന്നിവര്‍ ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തുന്നു. 
അഭി. കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം അടക്കം ചെയ്യുനതിനു പള്ളിയകത്ത്  തയാറാക്കിയ കബറിടം.
മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മൊത്രാപ്പോലീത്ത കാലംചെയ്‌ത കുറിയാക്കോസ്‌ മോര്‍ യൂലിയോസിന്റെ കബറടക്കം ഇന്നു മഞ്ഞനിക്കര ദയറായില്‍ നടക്കും.

രാവിലെ ഒന്‍പതിനു പ്രാര്‍ഥന ആരംഭിക്കും. 10 മണിയോടെ സംസ്‌കാരശുശ്രൂഷകള്‍ക്കു തുടക്കമാകും. ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ദയറാ പള്ളിയിലും സമീപ ഇടവകയിലെ മോര്‍ സ്‌റ്റെഫാനോസ്‌ പള്ളിക്കുചുറ്റും നഗരികാണിക്കല്‍ നടക്കും.
ഇന്നലെ ഉച്ചയ്‌ക്കു രണ്ടിു്‌ ശ്രേഷ്‌ഠ കാതോലിക്കാ ബാവയും സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തയും ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി. മാര്‍ത്തോമ്മ സഭാ മെത്രാപ്പോലീത്തമാരായ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, യുയാക്കീം മാര്‍ കൂറിലോസ്‌, സക്കറിയ മോര്‍ തെയോഫിലോസ്‌, കുറിയാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, മോര്‍ ഈവാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ഓര്‍ത്തഡോക്‌സ് സഭാ റാന്നി-നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മോര്‍ നിക്കോദിമോസ്‌ എന്നിവര്‍ ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി. 
സഭയ്‌ക്കു വിശ്വസ്‌ത സേവനം നടത്തിയ ആത്മീയാചാര്യനെയാണു നഷ്‌ടപ്പെട്ടതെന്നു ശ്രേഷ്‌ഠ കാതോലിക്കാബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൂന്നുദിവസം സഭയില്‍ ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.