സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 6, 2011

മഞ്ഞനിക്കര പെരുന്നാളിന്‌ ഇന്നു കൊടിയേറും

പത്തനംതിട്ട: മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ മൂന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 79-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ ഇന്നു മുതല്‍ 12 വരെ നടക്കും.
ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും പാത്രിയര്‍ക്കീസ്‌ ബാവായുടെ അപ്പസ്‌തോലിക പ്രതിനിധികളായി മൗണ്ട്‌ ലബനോന്‍ ആര്‍ച്ച്‌ ബിഷപ്‌ മോര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സ്ലീബാ, മോര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌ നയീസ്‌, മോര്‍ ക്ലീമീസ്‌ ഡാനിയേല്‍ ഖൂറിയ എന്നിവരും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. വിശുദ്ധന്റെ കബറിടത്തില്‍നിന്നെത്തിക്കുന്ന പതാക ആറിന്‌ ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മോര്‍ യൂലിയോസ്‌ കുര്യാക്കോസ്‌ മെത്രാപ്പോലീത്ത ഉയര്‍ത്തും.10 നു വൈകിട്ട്‌ ആറിനു 79 നിര്‍ധനര്‍ക്കു അരിയും വസ്‌ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യും. എട്ടു മുതല്‍ 10 വരെ എല്ലാ ദിവസങ്ങളിലും സന്ധ്യാപ്രാര്‍ഥനയ്‌ക്കുശേഷം ഗാനശുശ്രൂഷയും പ്രസംഗവും. എട്ടിനു സന്ധ്യാപ്രാര്‍ഥനയ്‌ക്കുശേഷം കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തേവോദോസിയോസ്‌ മാത്യൂസ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും.
11 നു വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകരേയും കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളേയും ഉച്ചകഴിഞ്ഞ്‌ മൂന്നുമുതല്‍ ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മെത്രാപ്പോലീത്തമാരും ദയറാധിപന്‍മാരും സ്വീകരിക്കും. വൈകിട്ട്‌ അഞ്ചിനു സന്ധ്യാപ്രാര്‍ഥനയ്‌ക്കു ശേഷം ആറിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജോസ്‌ തെറ്റയില്‍ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രത്യേക പ്രതിനിധികളും പങ്കെടുക്കും.
മോര്‍ യൂലിയോസ്‌ ഏലിയാസ്‌ ബാവായുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ദിയസ്‌കോറോസ്‌ കുറിയാക്കോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും.
12 നു പുലര്‍ച്ചെ മൂന്നിനു മഞ്ഞനിക്കര സ്‌തേഫാനോസ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും ദയറാ പള്ളിയില്‍ രാവിലെ അഞ്ചിനു ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും 8.30 നു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രതിനിധികളുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും.
തുടര്‍ന്ന്‌ വിശുദ്ധന്റെ കബറിങ്കലും മോര്‍ യൂലിയോസ്‌ ഏലിയാസ്‌ ബാവ, മോര്‍ യൂലിയോസ്‌ യാക്കോബ്‌, മോര്‍ ഒസ്‌താത്തിയോസ്‌ ബെന്ന്യാമിന്‍ ജോസഫ്‌ എന്നീ മെത്രാപ്പോലീത്തമാരുടേയും കബറിടത്തില്‍ ധൂപപ്രാര്‍ഥനയും. 10.30 നു സമാപന റാസയും നേര്‍ച്ചവിളമ്പും നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.