സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 10, 2010

ഇടയ ലേഖനം കേട്ട് വോട്ട് ചെയ്യുന്ന കാലം അസ്തമിച്ചു:മാര്‍ കൂറിലോസ്.

തിരുവല്ല. ഇടയലേഖനം കേട്ട് വോട്ട് ചെയ്യുന്ന കാലം പണ്ടേ അസ്തമിച്ചുവെന്നു  നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
വര്‍ഗീയതയും മതതീവ്രവാദവും  ശക്തി പ്രാപിച്ചു വരുകയും ആഗോളവല്‍ക്കരണം പിടിമുറുക്കുകയും ചെയ്യുന്ന പാശ്ചാത്തലത്തില്‍ മത ന്യൂനപക്ഷങ്ങളും പാവപെട്ടവരും സ്ത്രീകളും ദളിതരും ആദിവാസികളും രാജ്യ വ്യാപകമായി കൂടുതല്‍ വിവേചനത്തിനു ഇരകളായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മതേതരത്വ്വും മതനിരപേക്ഷതയും ജനാധിപത്യവും  സോഷിലിസവും നിലനിറുത്തുവാന്‍ ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നവര്‍ക്ക് പിന്തുണയും ശക്തിയും  പകുരുകയാണ് വേണ്ടതെന്നും മെത്രാപോലീത്ത പറഞ്ഞു. മതത്തിനും സഭയ്ക്കും രാഷ്ട്രീയമാകം. അത് കക്ഷി രാഷ്ട്രീയത്തില്‍ ഇടപെട്ടു വ്യവസ്ഥപിതാ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാവരുത്.അങ്ങനെ വന്നാല്‍ അത് മതേതര സംസ്കാരത്തിന് നാശാമുണ്ടാക്കും.കേരളത്തില്‍ മതതീവ്ര വാദവും  ഭൂരിപക്ഷ  മതവര്‍ഗീയതയും മറ്റു  സംസ്ഥാനങ്ങളെ പോലെ തീവ്രമല്ല. ഇതിന്റെ കാരണം കേരളത്തില്‍ ശക്തമായ  ഒരു മതേതര ഇടതുപക്ഷം ഉണ്ട് എന്നതാണ്. ഉത്തരേന്ത്യയിലും മറ്റും ന്യൂനപക്ഷങ്ങള്‍ പീടിപ്പിക്കപെടുമ്പോള്‍ അവര്‍ക്ക്  വേണ്ടി  ശബ്ദം ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്.   യോജിച്ചു പ്രവര്‍ത്തിക്കാവുന്ന  തലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരും സഭകളും യോജിച്ചു പ്രവര്‍ത്തിക്കണം. മതേതര വിശ്വാസവും ദൈവ വിശ്വാസവും വിയോജിക്കുമ്പോള്‍ തന്നെ സാമൂഹ്യ നീതിക്ക് വേണ്ടി യോജിച്ചു പോരാടണം.
നിരീശ്വര വാദികള്‍ക്ക്  വോട്ട് ചയ്യരുതന്നു സഭാ നേതൃത്വം പറയുമ്പോള്‍ അതൊരു പ്രത്യാക രാഷ്ട്രീയ കക്ഷിയെ ഉന്നം വച്ചുള്ളതാണ്. ക്രൈസ്തവ സഭകളുടെ സംഘിടിതമായ  ശബ്ദമല്ല  അത്.ഒറ്റപെട്ട ചില തിരുമേനിമാരുടെ ശബ്ദമാണ് അത്.അത് ജനാധിപത്യ വ്യവസ്ഥയ്ക്ക്   ഭൂഷണമല്ല. താന്‍  ഭാഗമായ സഭ അങ്ങനെയൊരു നിലപാട് എടുത്തിട്ടില്ല.ഗവണ്മെന്റില്‍ നിന്നും അങ്ങനെയൊരു തിക്താനുഭവങ്ങളും  ഉണ്ടായിട്ടില്ല. മദ്യപന്മാര്‍ക്ക്   വോട്ട് ചെയ്യരുത് എന്ന് പറയാം.ധാര്‍മിക മൂല്യങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നു പറയാം.അഴിമതിക്കാര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് പറയാം.അത്തരം ശബ്തങ്ങലാണ് ഇടയലെഖനങ്ങളിലൂടെ ഉണ്ടാവേണ്ടത്.മെത്രാപ്പോലിത്ത  പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.