സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 8, 2010

ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി.

പിറവം:          പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ  (പിറവം വലിയ പള്ളി) ശിലാസ്ഥാപന പെരുന്നളിനോടനുബന്ധിച്ചു ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പിറവത്ത് പള്ളി പണിയാന്‍ സ്ഥലം തന്നത് പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശ്ശേരി തറവാട്ടുകാരായിരുന്നു. കുര്‍ബ്ബാന , പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം എന്നിവയെ തുടര്‍ന്ന് പള്ളിയകത്തെക്കുള്ള മുഖ്യകവാടമായ ആനവാതിക്കലില്‍ നടന്ന ചടങ്ങില്‍ വികാരി വന്ദ്യ  സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ  ചാലാശേരിയുടെ പ്രതിനിധിയായെത്തിയ വേണു ഗോപാലിന് "അഞ്ചേകാലും കോപ്പും  " സമ്മാനിച്ചു. സഹ  വികാരിമാരായ ഫാ സ്കറിയ വട്ടക്കാട്ടില്‍, ഫാ റോയ് മാത്യു മേപ്പാടം, ട്രസ്റ്റീ  മത്തായി തെക്കുംമൂട്ടില്‍, സെക്രട്ടറി സന്തോഷ്‌ തളിയിച്ചിറ  എന്നിവരും മാനേജിംഗ്  കമ്മറ്റി അംഗങ്ങളും  വിവിധ  ഭക്ത സംഘടനാ ഭാരവാഹികളും പങ്കെടുത്തു. അഞ്ചേകാല്‍ ഇടങ്ങഴി അരി , ഏത്തക്കുല, ചേന, മത്തങ്ങ, വെള്ളിരിക്ക, വെറ്റില,അടക്ക പുകയില,പപ്പടം എന്നിവ അടങ്ങിയതാണ് "അന്ചെകാലും  കോപ്പും". തുടര്‍ന്ന് നടന്ന സമൂഹ സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.