സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, February 25, 2013

ചൊവ്വാഴ്ച ഐ.ജിയുമായി ചര്‍ച്ച തൃക്കുന്നത്ത് സെമിനാരി; പ്രാര്‍ത്ഥനയെ ചൊല്ലി വീണ്ടും തര്‍ക്കം

ആലുവ: പൂട്ടി കിടക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലി ഞായറാഴ്ചയും തര്‍ക്കം. പള്ളിയ്ക്ക് പുറത്തുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ സംബന്ധിച്ചാണ് പ്രശ്‌നമുണ്ടായത്. യാക്കോബായ വിഭാഗക്കാര്‍ വൈദികരുടെയും കപ്യാരുടെയും ഔദ്യോഗിക വേഷത്തില്‍ വന്ന് പ്രാര്‍ത്ഥന നടത്തുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം രംഗത്തു വന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇതേ വിഷയത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 
 സ്ഥലത്തെത്തിയ പോലീസ് പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഇരു വിഭാഗക്കാരോടും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പള്ളിയ്ക്ക് മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. വിവരമറിഞ്ഞ്   ഡോ.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു. യാക്കോബായ വിഭാഗം പോലീസുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. ചൊവ്വാഴ്ച ഐ.ജി പദ്മകുമാറുമായി ചര്‍ച്ച ഉണ്ടാകുമെന്ന് ധാരണയായതോടെ രാത്രി 7.30 ഓടെ കുത്തിയിരിപ്പ് അവസാനിപ്പിച്ചു. 
സുവിശേഷ സമാജം പ്രസിഡന്റ് ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ്  മെത്രാപ്പോലിത്തയും , സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലനും സ്ഥലത്തെത്തിയിരുന്നു. ഡി.വൈ.എസ്.പി ആര്‍.സലീമിന്റെ നേതൃത്വത്തിലാണ് ഇരു വിഭാഗക്കാരുമായും ചര്‍ച്ചകള്‍ നടത്തിയത്. സി.ഐ എസ്.ജയകൃഷ്ണന്‍, എസ്.ഐ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.