സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 25, 2013

തൃക്കുന്നത്ത് പള്ളി ആരാധന ഇന്ന്: സുരക്ഷ ശക്തമാക്കി


കോടതി നിരീക്ഷകന്‍ പരിശോധനയ്‌ക്കെത്തി


ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള സഭാ പിതാക്കന്‍മാരുടെ ഓര്‍മ തിരുനാളിനോടനുബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ വെള്ളിയാഴ്ച പിതാക്കന്‍മാരുടെ കബറിടങ്ങളില്‍ ആരാധനയും ധൂപപ്രാര്‍ത്ഥനയും നടത്തും. ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ സംവിധാനമാണ് പള്ളിയിലും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇരു വിഭാഗത്തിനും ആരാധന നടത്താന്‍ വ്യത്യസ്ത സമയമാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിനായി കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ കെ. വാരിയര്‍ വ്യാഴാഴ്ച പള്ളി സന്ദര്‍ശിച്ചു. കോടതിയുടെ നിര്‍ദ്ദേശം ഉള്ളതുപോലെ ഒരേ സമയം പത്ത് പേരെ മാത്രമേ ആരാധനയ്ക്കായി പ്രവേശിപ്പിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അവസാന സമയങ്ങളിലെ തിരക്ക് ഒഴിവാക്കാനായി വിശ്വാസികള്‍ ആരാധന സമയം സ്വയം ആസൂത്രണം ചെയ്താവണമെന്നും അദ്ദേഹം പറഞ്ഞു. അവസാന പത്ത് മിനിട്ട് മാത്രമായിരിക്കും പുരോഹിതര്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള അവസരം നല്‍കുക.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.