സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 1, 2012

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ തമുക്കുപെരുന്നാള്‍ തുടങ്ങി


ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം ഇരുപത് പെരുന്നാളിന് തുടക്കം കുറിച്ച് അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത കോടി ഉയര്‍ത്തുന്നു. 
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ 'വൃശ്ചികം ഇരുപത് പെരുന്നാള്‍' (തമുക്കു പെരുന്നാള്‍) തുടങ്ങി. ശനിയാഴ്ച രാവിലെ കൊച്ചി ഭദ്രാസനാധിപന്‍ അഭി.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
വികാരി ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയി പോള്‍ വെട്ടുകാട്ടില്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. സഖറിയ ഓണേരി, അല്‍മായ വൈസ് പ്രസിഡന്റ് എം.വി. അബ്രഹാം, ട്രസ്റ്റിമാരായ ജോജി പീറ്റര്‍, എന്‍.വി. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയ്ക്കായാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. വൈകീട്ട് യൂത്ത് അസോസിയേഷന്‍ വാര്‍ഷികവും നടന്നു. പെരുന്നാളിന് തമുക്ക് നേര്‍ച്ചയാണ് പ്രധാനം.
ഞായറാഴ്ച രാവിലെ 6.45ന് ബര്‍ശെമവൂന്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30ന് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന. വൈകീട്ട് 4ന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേയ്ക്ക് കൊണ്ടുപോകും. 7ന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം ഉണ്ട്.
പ്രധാന പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച രാവിലെ 7ന് ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, 9ന് ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധന ലേലം, 7ന് ചിത്രപ്പുഴ കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശീര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.