സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 23, 2012

കണ്ടനാട് മര്‍ത്തമറിയം കത്തീഡ്രലില്‍ സംഘര്‍ഷം.

തൃപ്പൂണിത്തുറ: കണ്ടനാട് മര്‍ത്തമറിയം കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് വിഭാഗം കോടതി വിധി ലംഘിച്ചു മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പള്ളിയങ്കണത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് എത്തി. തിങ്കളാഴ്ച പകല്‍ 11.30നായിരുന്നു സംഭവം.
കത്തീഡ്രലില്‍ ശക്രള്ള മാര്‍ ബസേലിയോസ് ബാവായുടെ 248-ാമത് ഓര്‍മപ്പെരുന്നാളിന്റെ പ്രധാനദിവസത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്.
പള്ളിയില്‍ ഈ ആഴ്ച മെത്രാന്‍കക്ഷിക്കാരുടെ വിഹിതമാണ്. അതുപ്രകാരം രാവിലെ 8.30ന് കുര്‍ബാനയുണ്ടായിരുന്നു.ഒരു വൈദീകന്‍ മാത്രമേ കുര്‍ബാനയര്‍പ്പിക്കൂ എന്നാണ് നോട്ടീസില്‍ അച്ചടിച്ചിരുന്നതെങ്കിലും മറ്റ് രണ്ട് വൈദികരേയുംകൂട്ടി അവര്‍ മൂന്നിന്മേല്‍ കുര്‍ബാനയര്‍പ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍  ആരോപിച്ചു.
കോടതി ഉത്തരവ് ലംഘനമാണിതെന്നും ട്രസ്റ്റി പറഞ്ഞു. പ്രദക്ഷിണത്തോടൊപ്പം പള്ളിയിലേക്ക്യാക്കോബായ സഭയുടെ രണ്ട് വൈദികര്‍ ചെന്നത് മെത്രാന്‍കക്ഷിക്കാര്‍ ചോദ്യംചെയ്യുകയും തുടര്‍ന്ന് സംഘര്‍ഷമാവുകയുമാണുണ്ടായത്. വിവരമറിഞ്ഞ് ചോറ്റാനിക്കര, മുളന്തുരുത്തി സ്റ്റേഷനുകളില്‍നിന്ന് പോലീസ്സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയാണുണ്ടായത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.