സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 2, 2012

തീര്‍ഥയാത്രാസംഘത്തിന് വരവേല്‌പ്


കൂത്താട്ടുകുളം: കോതമംഗലം കാല്‍നട തീര്‍ഥയാത്രാസംഘത്തിന് കൂത്താട്ടുകുളം മേഖലയില്‍ വരവേല്പ് നല്‍കി. കൂത്താട്ടുകുളം പള്ളിക്കവലയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങിന് ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, ഫാ. പോള്‍ പീച്ചിയില്‍, ഫാ. ബോബി തറയാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുരിശുംതൊട്ടിയില്‍ പ്രത്യേക പ്രാര്‍ഥനയുമുണ്ടായിരുന്നു.
പൈറ്റക്കുളത്തും വടകരയിലും തീര്‍ഥാടകര്‍ക്ക് സ്വീകരണം നല്‍കി. കുര്യാക്കോസ്, സണ്ണി ജോണ്‍, ട്രസ്റ്റ് പ്രസിഡന്റ് കെ.എ. ബേബി, കെന്നഡി ജോണ്‍, സി.വി. ജോയി, ബെന്നി മാത്യു, ഷിബു കുര്യന്‍, ജോയി വര്‍ഗീസ് കലമറ്റം, വില്‍സണ്‍ സി.എം. എന്നിവര്‍ നേതൃത്വം നല്‍കി.
മണര്‍കാട് പള്ളിയില്‍ നിന്നാണ് തീര്‍ഥാടകസംഘം കൂത്താട്ടുകുളത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ കാരമല പള്ളിയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വടകരയില്‍ സ്വീകരണം നല്‍കും. ഒലിയപ്പുറം വാണിഭശ്ശേരി കുരിശിങ്കല്‍, തട്ടാംപറമ്പില്‍, കുഴിക്കാട്ടുകുന്ന് ചാപ്പല്‍, ഉപ്പുകണ്ടം കുരിശിങ്കല്‍, പീച്ചിയില്‍, മേരിഗിരി പള്ളി, ആവൂര്‍ സെന്റ് ജോര്‍ജ് കുരിശ്, മീങ്കുന്നം കവല എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സ്വീകരണം നല്‍കും. തീര്‍ഥാടകര്‍ക്ക് മടക്കയാത്രയ്ക്ക് കോതമംഗലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വടകരയിലേക്ക് ബസ് ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.