സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, September 1, 2012

മണര്‍കാട്‌ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാളിന്‌ ഇന്നു കൊടിയേറും

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ്‌ പെരുന്നാളിന്‌ ഇന്നു തുടക്കമാകും. ഉച്ചക്കഴിഞ്ഞു രണ്ടിനു കൊടിമരഘോഷയാത്രയ്‌ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകിട്ടു നാലിനു പെരുന്നാളിനു തുടക്കം കുറിച്ചു കൊടിമരം ഉയര്‍ത്തല്‍. ഇന്നു മുതല്‍ എട്ടുവരെ രാവിലെ ഒമ്പതിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയുണ്ടാകും. അഞ്ചിന്‌ ഉച്ചയ്‌ക്കു രണ്ടിനു നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും.
കോട്ടയം ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ തീമോത്തിയോസ്‌ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അനൂപ്‌ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. കുരിശുപള്ളികളിലേക്കുള്ള റാസ ആറിന്‌ ഉച്ചയ്‌ക്കു രണ്ടിന്‌ ആരംഭിക്കും. ഏഴിന്‌ ഉച്ചയ്‌ക്ക് 11.30 ന്‌ ചരിത്രപ്രസിദ്ധമായ നടതുറക്കല്‍.വൈകിട്ട്‌ ആറിനു കറിനേര്‍ച്ച തയാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്ര. എട്ടിന്‌ ഉച്ചക്കഴിഞ്ഞു പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടുംകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ദിവസങ്ങളില്‍ ഇന്റര്‍ നെറ്റില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.