സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 29, 2012

യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ നാളെ

കൊച്ചി: യാക്കോബായ ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അറിയിച്ചു. സഭയുടെ കീഴിലുള്ള ഇടവക പള്ളികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തിനടുത്തു പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും. രാവിലെ ഒമ്പതുമണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ 11.15ന്‌ യോഗനടപടികള്‍ തുടങ്ങും. 
രാവിലെ 11ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവായേയും മെത്രാപോലീത്താമാരെയും അസോസിയേഷന്‍ യോഗ വേദിയിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ സഭയുടെ ഔദ്യോഗിക സ്‌ഥാനികളെയും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും 2002-ലെ സഭാ ഭരണഘടനപ്രകാരം തെരഞ്ഞെടുക്കും. യോഗത്തില്‍ എത്തിച്ചേരുന്ന പള്ളി പ്രതിനിധികളുടെ വാഹനങ്ങള്‍ പുത്തന്‍കുരിശ്‌ പള്ളിയുടെ ഗ്രൗണ്ട്‌, എം.ജെ.എസ്‌.എസ്‌.എയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്, എം.എ.എം. ഹൈസ്‌കൂള്‍ ഗ്രൗണ്ട്‌, ബി.ടി.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്‌, മോര്‍ ഏലിയാസ്‌ ചാപ്പല്‍ ഗ്രൗണ്ട്‌ എന്നിവിടങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണം. പ്രതിനിധികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 11 മണിക്കു മുമ്പായി യോഗസ്‌ഥലത്ത്‌ അതാത്‌ ഭദ്രാസനങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന സ്‌ഥാനങ്ങളില്‍ ഇരിക്കണം

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.