സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 26, 2012

മാര്‍ ബസേലിയോസ് ആസ്‌പത്രിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ചലച്ചിത്രതാരങ്ങളായ ജയറാം, ശരത്കുമാര്‍, രാധികാ ശരത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള എം.എല്‍.എ. സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ്‌മെന്‍സ് റീജിയണല്‍ ഡയറക്ടര്‍ സാജു ചാക്കോ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, അഡ്വ. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, കെ.പി. ബാബു, അഡ്വ. കെ.ഐ. ജേക്കബ്ബ്, അഡ്വ. അബുമൊയ്തീന്‍, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫൗണ്ടര്‍ ഉമാ പ്രേമന്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ സാബു ചെറിയാന്‍, ഫാ. ജോണ്‍ പാത്തിക്കല്‍, പി.വി. പൗലോസ്, സലീം ചെറിയാന്‍, എബി വര്‍ഗീസ്, എ.ടി. ജോര്‍ജ്, ഡോ. ജോര്‍ജ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ആധുനിക രീതിയിലുള്ള 10 ഡയാലിസിസ് യൂണിറ്റാണ് സെന്ററില്‍ ഉള്ളത്. നിര്‍ദ്ധനരും നിരാലംബരുമായവര്‍ക്ക് 10000 ഡയാലിസിസ് ചെയ്തുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ്‌മെന്‍സ് ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി സാധ്യമാക്കുന്നത്. സമൂഹത്തിലെ പല വ്യക്തികളില്‍ നിന്നും സൗജന്യമായി ലഭിച്ചിട്ടുള്ളതാണ് 10 യൂണിറ്റും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.