സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 22, 2012

ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍


കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തുന്ന കുടുംബയൂണിറ്റുകളുടെ സംഗമത്തിന്റെ പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചു. സണ്‍ഡേ സ്‌കൂളിലെ പരിപാടികളുടെ ബോര്‍ഡുകളും നിരന്തരം മോഷ്ടിക്കപ്പെടുക പതിവാണ്. പള്ളിയില്‍ രാത്രികാലങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ അംഗങ്ങളെ വ്യാജക്കേസില്‍പ്പെടുത്തി പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ ഫാ. പോള്‍തോമസ് പീച്ചിയില്‍ അധ്യക്ഷനായി. ജോമോന്‍ കണ്ടത്തില്‍, ഫാ. ബിനു കോഴിക്കോട്ട്, ബ്രൈറ്റ് മാത്യു, ജോണ്‍സണ്‍ കറുകപ്പിള്ളി, ജോമോന്‍ എക്കാലയില്‍, ജിബി പാലയ്ക്കാത്തടം, ഉല്ലാസ് പാറപ്പാട്ട്, റ്റിന്‍േറാ സാബു എന്നിവര്‍ പ്രസംഗിച്ചു.
ബോര്‍ഡുകള്‍ നശിപ്പിച്ചത് സംബന്ധിച്ച് കൂത്താട്ടുകുളം പോലീസില്‍ ഫാ. പോള്‍തോമസ് പീച്ചിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള രഹസ്യക്യാമറയില്‍ പ്രതികളുടെ ചിത്രം ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് കഴിഞ്ഞ ഞായറാഴ്ച കമ്പ്യൂട്ടറില്‍ നോക്കി ഇടവകക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.