സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 26, 2012

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്ഠ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 16-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി. സപ്തംബര്‍ 1 വരെ നടക്കുന്ന പെരുന്നാളിന് എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി.

ചടങ്ങില്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, ഫിനഹാസ് റമ്പാന്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 8ന് വി.കുര്‍ബാന. തിങ്കളാഴ്ച രാവിലെ വി.കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ഥന. വെള്ളിയാഴ്ച വൈകീട്ട് 5ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കും ബാവയുടെ മാതൃഇടവകയായ ചെറായി സെന്റ് മേരീസ് പള്ളിയില്‍നിന്ന് വരുന്ന ദീപശിഖയ്ക്കും ദയറാ കവാടത്തില്‍ സ്വീകരണം, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ധൂപപ്രാര്‍ഥന, അവാര്‍ഡ്ദാനം, അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 9ന് വി.കുര്‍ബാന ശ്രേഷ്ഠ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍, 11ന് നേര്‍ച്ചസദ്യ, ഉച്ചയ്ക്ക് 1 മണിക്ക് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയിലെ യൂയാക്കിം മാര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് തീര്‍ഥയാത്ര എന്നിവയുണ്ടാകും.


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.