സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 26, 2012

സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പ്


പിറവം: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പ് വെട്ടിത്തറ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ 26ന് ആരംഭിക്കും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കണ്ടനാട് ഭദ്രാസനത്തിലെ നൂറിലേറെവരുന്ന സണ്‍ഡെ സ്‌കൂളുകളില്‍നിന്നായി നാനൂറോളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് 3ന് കൂടുന്ന യോഗം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ക്യാമ്പ് ഉദ്ഘാടനംചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
സണ്‍ഡെ സ്‌കൂള്‍ അധ്യാപനരംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ യോഗത്തില്‍ അവാര്‍ഡുകള്‍ നല്‍കി അനുമോദിക്കും.
സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നടക്കുന്ന ആദ്യ ക്ലാസില്‍ 'സണ്‍ഡെ സ്‌കൂള്‍ അധ്യാപകരും ബോധനരീതികളും' എന്ന വിഷയത്തെ അധികരിച്ച് ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ക്ലാസെടുക്കും.
ക്യാമ്പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപിക്കും. സമാപന യോഗം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.