സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, August 21, 2012

എട്ടുനോമ്പ് പെരുന്നാളിന് മണര്‍കാട് ഒരുങ്ങി


കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനുള്ള ക്രമീകരണങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ അവലോകനം ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പെരുന്നാളിനുള്ള എല്ലാ ക്രമീകരണങ്ങളും 30 നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. 
പള്ളിയും പരിസരവും ഉത്സവ മേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടറുടെയും സ്കൂളുകള്‍ക്കു അവധി നല്‍കുന്നതു സംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. മറ്റൊരു ദിവസം അധ്യയന ദിവസമാക്കി പെരുന്നാള്‍ദിനത്തില്‍ വിദ്യാലയങ്ങള്‍ക്കു അവധി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റവ. ആന്‍ഡ്രൂസ് ചിരവത്തറ, ഗീവര്‍ഗീസ് കുറിയാക്കോസ് ആനിവേലില്‍, സെക്രട്ടറി വര്‍ഗീസ് കെ.ഐ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
തീര്‍ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍
കോട്ടയം: ക്രമസമാധാനപാലത്തിനായി മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിനു സമീപം പ്രത്യേകം പോലീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
വേണ്ടി വന്നാല്‍ മറ്റു ജില്ലകളില്‍നിന്നു പോലീസിനെ കൊണ്ടുവരാന്‍ മന്ത്രി അനുവാദം നല്‍കി. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സൌകര്യാര്‍ഥം കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. പ്രത്യേക സര്‍വീസുകള്‍ കൂടാതെ മഞ്ഞനിരക്കരയില്‍നിന്നും കോതമംഗലത്തുനിന്നും സര്‍വീസ് വേണമെന്ന് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ആറു റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കും. ആംബുലന്‍സ് സൌകര്യം, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരും സേവനം ഉറപ്പാക്കും. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.