ക്രിസ്തുവര്‍ഷം 52- ല തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂര്‍ ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഇന്നത്തെ കേരളത്തെക്കാള്‍ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാര്‍ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തില്‍ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂര്‍വ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതില്‍ ഖ്യാതി നേടിയിരുന്നു മലബാര്‍ . മലബാറിന്റെ തീരപ്രദേശങ്ങളില്‍ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ ഭാഷ ആയിരുന്നു.
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തില്‍ സുവിശേഷവേല നിര്‍വഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികള്‍ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂര്‍ ), പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കര് (ചായല്‍ ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളില്‍ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവില്‍ പ്രവര്‍ത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് ക്രിസ്തുവര്‍ഷം 72-ല്‍ അദ്ദേഹം മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപൂരില്‍ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓര്‍ത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.
ജനനം | ഒന്നാം നൂറ്റാണ്ട് ഗലീലി |
---|---|
മരണം | 72 ഡിസംബര്‍ 21 മൈലാപൂര് ഇന്ത്യ |
വിശുദ്ധര്‍ / വിശുദ്ധയായി പ്രഖ്യാപിച്ചത് | സഭാരൂപീകരണത്തിനു മുന്‍പേ |
ഓര്‍മ്മത്തിരുന്നാൾ | ജൂലൈ
3 (റോമര്‍ കത്തോലിക്കരുടെ ലത്തീന്‍ , സിറിയക് and സിറോ-മലബാര്‍
വിഭാഗങ്ങള്‍, എന്നാല്‍ 1970-നു മുന്‍പുള്ള റോമര്‍ കലണ്ടറനുസരിച്ച് ഡിസംബർ
21 ആയിരുന്നു) ഡിസംബർ 21 (എപ്പിസ്കോപ്പല്‍ സഭകള്‍) |
ചിത്രീകരണ ചിഹ്നങ്ങൾ | ഇരട്ട, placing his finger in the side of Christ, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാന്‍) |
മധ്യസ്ഥത | വാസ്തുശില്‍പ്പികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ഇന്ത്യ മുതലായവ. |
No comments:
Post a Comment