സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, June 26, 2012

ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം.


കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയാണ് ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി ഫാ.സണ്ണി വര്‍ഗീസും നേതൃത്വം നല്‍കുന്ന ട്രസ്റ് കൊച്ചിയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സഭാവിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പ്രസിഡന്റും സഭാ സെക്രട്ടറി ഫാ. സണ്ണി വര്‍ഗീസ്, ഫാ. തോമസ് കെ. ഏലിയാസ് എന്നിവര്‍ ട്രസ്റിമാരും ജയ്മോന്‍, മാത്യുഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായി രൂപംനല്‍കിയ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷനെന്ന ട്രസ്റാണ് ഭവനപദ്ധതിയുടെ പേരുപറഞ്ഞ് തങ്ങളില്‍ നിന്ന് തുക സമാഹരിച്ച് കബളിപ്പിച്ചതെന്നു കാണിച്ച് പോലീസില്‍ പരാതിയും സമര്‍പ്പിച്ചിരിക്കയാണിപ്പോള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഡി.ജി.പിക്കും തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്‍കിയ നാല് പരാതികള്‍ മുളന്തുരുത്തി പോലീസ് സ്റേഷനിലാണിപ്പോള്‍. 36 പേരാണ് പദ്ധതിയില്‍ പങ്കാളികളായതത്രെ. ഇവരില്‍ നിന്ന് ആറ് കോടിയോളം രൂപ സമാഹരിച്ചു. പക്ഷേ പദ്ധതിക്കുള്ള സ്ഥലംപോലും ട്രസ്റ് വാങ്ങിയില്ല. ചൂണ്ടിക്കാട്ടിയസ്ഥലം ഇപ്പോള്‍ മറ്റാരുടെയോ പേരിലാണ്.
എറണാകുളത്തെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 16.5 ഏക്കര്‍ സ്ഥലത്ത് നൂഹ്റോ ഓര്‍ത്തഡോക്സ് വില്ലേജ് എന്ന പേരില്‍ സഭാവിശ്വാസികള്‍ക്ക് മാത്രമായി വിഭാവനം ചെയ്ത വില്ല പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 5, 7.5, 10 സെന്റുകളില്‍ യഥാക്രമം 70, 110, 140 ലക്ഷം എന്നിങ്ങിനെയായിരുന്നു വില. പരുമല തിരുമേനിയുടെയും കൊച്ചി ഭദ്രാസനാധിപന്റെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗംഭീരമായ ബ്രോഷറുകളുമായി പ്രകാശമെന്നര്‍ത്ഥം വരുന്ന വിശുദ്ധപദമായ നുഹ്റോ എന്ന പേരിലുള്ള പദ്ധതിക്ക് വന്‍ മാര്‍ക്കറ്റിംഗാണ് നടന്നത്.
ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ തേതൃത്വംനല്‍കുന്ന കൊച്ചിയിലെ സ്വകാര്യകമ്പനിക്കായിരുന്നു പദ്ധതി ചുമതല. ട്രസ്റിന്റെ അക്കൌണ്ടില്‍ വന്ന തുക ഈ കമ്പനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നെ ഏഴെട്ടുമാസം പദ്ധതി ഇഴഞ്ഞു നീങ്ങി. പരാതികളും ബഹളങ്ങളുമായപ്പോള്‍ ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും പണം മടക്കി നല്‍കുമെന്നും ട്രസ്റ് നിക്ഷേപകരെ അറിയിച്ചു. അടച്ചതുകയുടെ 40 ശതമാനം ട്രസ്റിന്റെ പേരിലുള്ള ചെക്കായും 60 ശതമാനം കമ്പനിയുടെ ചെക്കായും നിക്ഷേപകര്‍ക്ക് നല്‍കി. എന്നാല്‍ കമ്പനിയുടെ ചെക്കുകളെല്ലാം മടങ്ങി. പണത്തിനായി ഇരു കൂട്ടരുടെയും പിന്നാലെ നടക്കുകയാണിപ്പോള്‍ നിക്ഷേപകര്‍. നിര്‍മാണകമ്പനിയുടെ ഉടമകളാരും ഫോണുകള്‍ പോലും എടുക്കുന്നില്ല. വെബ്സൈറ്റും പിന്‍വലിച്ചു. ഇതോടെ വെട്ടിലായത് സഭയാണ്.
അതേസംയ ലാഭം ലാഭം കൊണ്ട് വിശ്വാസികള്‍ക്കായി ഒരു പള്ളി കൂടി പണിയണമെന്ന നല്ല ഉദ്ദേശ്യത്തില്‍ തുടങ്ങിയതാണ് പദ്ധതിയെന്നാണ്  സഭാ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ട്രസ്റ് അംഗവുമായ ഫാ. സണ്ണിവര്‍ഗീസ് പറയുന്നത്. നിര്‍മ്മാണക്കമ്പനിയാണ് ചതിച്ചത്. സമാഹരിച്ചതില്‍ 3.5 കോടി ഇവര്‍ക്ക് കൈമാറി. സഭാംഗങ്ങള്‍ തന്നെയായ കമ്പനിയുടമകള്‍ പണം തിരിമറിനടത്തി. വാങ്ങാനുദ്ദേശിച്ച സ്ഥലവും കിട്ടിയില്ല.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.