സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, June 25, 2012

അടിയന്തര സുന്നഹദോസ്‌ ഇന്ന്‌ : മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തല്‍ വസ്‌തുതാവിരുദ്ധം



കോലഞ്ചേരി: യാക്കോബായ സഭയ്‌ക്കെതിരേ കുര്യാക്കോസ്‌ മോര്‍ ക്ലിമ്മീസ്‌ മെത്രാപ്പോലീത്താ നടത്തിയ വെളിപ്പെടുത്തലുകള്‍ വസ്‌തുതാ വിരുദ്ധമാണെന്നു സഭാനേതൃത്വം വ്യക്തമാക്കി. പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ സഭാ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണു ഇതറിയിച്ചത്‌. 

ഇടുക്കി ഭദ്രാസനാധിപനായിരിക്കെ സഭയോ ഭദ്രാസന കൗണ്‍സിലോ അറിയാതെ ഇദ്ദേഹം കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിവയ്‌ക്കുകയായിരുന്നുവെന്നു സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നുകോടി രൂപ സഭയ്‌ക്ക് നല്‍കിയെന്ന മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തലുകള്‍ അസംബന്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ക്ലിമ്മീസ്‌ മെത്രാപ്പോലീത്ത സഭയറിയാതെ നിരവധി വസ്‌തു ഇടപാടുകള്‍ നടത്തി. നിരവധി പേരില്‍നിന്നു പണം കടം വാങ്ങിയിരുന്നതായും സഭാനേതൃത്വം അറിയിച്ചു. കടം കൊടുത്തിട്ടുള്ളവര്‍ മെത്രാപ്പോലീത്തായെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇദ്ദേഹത്തെ ഭദ്രാസന ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തിയതെന്നും ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത പറഞ്ഞു. സഭയില്‍നിന്നു വ്യത്യസ്‌തമായി ആരാധനാ രീതിയും ജീവിതരീതിയും നടത്തിവന്ന ഇദ്ദേഹത്തിനു നിരവധിതവണ സഭാനേതൃത്വം തിരുത്താന്‍ അവസരം നല്‍കിയിരുന്നു. പാത്രിയര്‍ക്കിസ്‌ ബാവയുടെ നിര്‍ദേശപ്രകാരമാണ്‌ അദ്ദേഹത്തെ ഇടുക്കി ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കിയത്‌. അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങളും പാത്രിയര്‍ക്കിസ്‌ ബാവയെ അറിയിച്ചിട്ടുണ്ട്‌. വിഷയം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ 10 ന്‌ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കിസ്‌ സെന്ററില്‍ സുന്നഹദോസ്‌ ചേരും. മെത്രാപ്പോലീത്തയെക്കുറിച്ച്‌ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മെത്രാപ്പോലീത്തന്‍മാരടങ്ങിയ സമിതിയെ നിയോഗിക്കും. 
നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും മെത്രാപ്പോലീത്തായെ തിരുത്താനാണ്‌ സഭ ശ്രമിച്ചത്‌. അനേകം സ്‌ത്രീകളെ കബളിപ്പിച്ച്‌ വന്‍തുകയാണു മോര്‍ ക്ലീമ്മീസ്‌ സമ്പാദിച്ചതെന്നും സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ പറഞ്ഞു. മെത്രാപ്പോലീത്ത സഭാനേതൃത്വത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ തെറ്റുതിരുത്തിയാല്‍ മെത്രാപ്പോലീത്തായെ സംരക്ഷിക്കാന്‍ സഭ ഒരുക്കമാണെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, അഭി.മാത്യൂസ്‌ മോര്‍ അന്തിമോസ്‌, അഭി.കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, അഭി.ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, അഭി.സഖറിയാ മോര്‍ പോളികാര്‍പ്പസ്‌, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.