സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, May 17, 2012

മാമ്മലശ്ശേരി പള്ളി യാക്കോബായ വിഭാഗം അഖണ്ഡ പ്രാര്‍ഥനാ യജ്ഞം തുടങ്ങി


പിറവം: സഭാ തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രധാന പെരുന്നാള്‍ മുടങ്ങിയ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം അനിശ്ചിതകാല അഖണ്ഡ പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. പള്ളിയില്‍ പണ്ട് ഉണ്ടായിരുന്ന വീതക്രമം പുനഃസ്ഥാപിച്ച് മൂന്നില്‍ രണ്ട് വീതം യാക്കോബായ വിഭാഗത്തിന് കിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ യജ്ഞം ആരംഭിച്ചു. യാക്കോബായ വിഭാഗം വികാരി ഫാ. വര്‍ഗീസ് പുല്യാട്ടേലിന്റെ നേതൃത്വത്തിലാണ് അഖണ്ഡ പ്രാര്‍ഥനാ യജ്ഞം. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് ഇച്ചിക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളി മതില്‍ക്കെട്ടിന് താഴെ പള്ളിനടയോട് ചേര്‍ന്ന് പന്തല്‍കെട്ടിയാണ് വിശ്വാസികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
യാക്കോബായ വിഭാഗത്തിന് മൂന്നില്‍ രണ്ട് വീതം അനുവദിച്ചു കിട്ടുന്നതുവരെ പ്രാര്‍ഥനായജ്ഞം തുടരുമെന്ന് ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ അറിയിച്ചു.
മെയ് 15നായിരുന്നു പള്ളിയില്‍ പ്രധാന പെരുന്നാള്‍. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പെരുന്നാള്‍ ചടങ്ങുകള്‍ മുഴുമിക്കാനായില്ല. കല്ലേറിനും ലാത്തിച്ചാര്‍ജിനുമിടയില്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന പെരുന്നാള്‍ കുര്‍ബാനയടക്കമുള്ള ചടങ്ങുകള്‍ മുടങ്ങി. പെരുന്നാളിന് ഉയര്‍ത്തിയ കൊടി താഴ്ത്തിയിട്ടുമില്ല. ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന യോഗവും അലസിപ്പിരിഞ്ഞു. എന്നാല്‍ നിലവിലുള്ള സ്ഥിതി തുടരാനും ഞായറാഴ്ചകളില്‍ പതിവുപോലെ കുര്‍ബാന നടത്താനും കളക്ടര്‍ അനുമതി നല്‍കി. ഈ തീരുമാനം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മാത്രമേ ഗുണം ചെയ്യൂവെന്ന് യാക്കോബായ വിഭാഗത്തിന് പരാതിയുണ്ട്. ഓര്‍ത്തഡോക്‌സ് പക്ഷക്കാരായ രണ്ട് വികാരിമാര്‍ മാത്രമാണ് ഇപ്പോള്‍ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തുന്നത്. യാക്കോബായ വിഭാഗത്തിന് നിലവില്‍ വൈദികരില്ല.നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ യാക്കോബായ വിഭാഗത്തിന് വൈദികരുണ്ടാവില്ല. അതിനാലാണ് യാക്കോബായ വിഭാഗം വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.