സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, April 16, 2012

സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഓര്‍ത്തഡോക്സ് വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചു.

രാമമംഗലം പോലീസ് പള്ളിയിലെത്തി അദ്ധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും തെളിവെടുക്കുന്നു. 
പിറവം.തര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയുടെ  പള്ളിയുടെ സണ്‍ഡേ സ്കൂള്‍ ക്ളാസില്‍ യാക്കോബായ സഭാംഗങ്ങളായ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഓര്‍ത്തഡോക്സ് വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചു.പള്ളിയുടെ സമീപത്തുള്ള മന്ദിരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ മാമലശേരി സ്വദേശികളായ മുകളേല്‍ ഷാജു(50), വടക്കേത്തടത്തില്‍ ഡോളി ജോര്‍ജ്(35), തണ്ടാപ്പിള്ളില്‍ ജോളി ജോസ്(54), കരോട്ടുപുത്തന്‍പുരയില്‍ ഗ്രീഷ്മ(19) എന്നിവരെ പിറവം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സംഭവവുമായി ബന്ധപ്പെട്ട് മാമലശേരി തെങ്ങുംതോട്ടത്തില്‍ ബിജു(44)വിനെ രാമമംഗലം പൊലീസ് അറസ്റ്റു ചെയ്തു. ഒാഫിസിലെ അലമാരകളും തല്ലിത്തകര്‍ത്തതായി ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഇതിനു ശേഷവും സ്കൂള്‍ പരിസരത്തു നിന്നിരുന്ന ഇയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാക്കോബായ സഭാംഗങ്ങള്‍ പള്ളി പരിസരത്തു തടിച്ചുകൂടി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.