സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, April 14, 2012

രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍

രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ 
പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി "രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ " എന്ന പേരില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രല്‍ ആയി ഉയര്‍ത്തി. പ്രഖ്യാപനം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ മഹനീയ സാന്നിധ്യത്തില്‍ സുന്നഹദോസ്  സെക്രട്ടറി അഭി.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു നിര്‍വ്വഹിച്ചു. രാവിലെ 7 .30 നു നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെയും അഭി തിരുമേനിമാരെയും കത്തിച്ച മെഴുകു തിരികളോടെ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. 8 നു ശ്രേഷ്ഠ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. ഏഴിന്മേല്‍ കുര്‍ബ്ബാന ആരംഭിച്ചു. കുര്‍ബ്ബാന മദ്ധ്യേ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു കത്തീഡ്രല്‍ പ്രഖ്യാപനം  സുന്നഹദോസ്  സെക്രട്ടറി അഭി.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത നിര്‍വ്വഹിച്ചു.വിശുദ്ധ  കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനം യാക്കോബായ സഭയുടെ അഭിമാനമായ ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു.  ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ കണിയാം പറമ്പില്‍ ഡോ കുര്യന്‍  ആര്‍ച് കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിച്ചു . ദീര്‍ഘകാലം പള്ളിയില്‍ ട്രസ്റ്റി ആയിരുന്ന ഷെവലിയാര്‍ അബ്രാഹം ജോസഫ്‌ പേങ്ങനാമറ്റത്തിനെയും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍ പദവി നല്‍കി ആദരിച്ച കുളങ്ങരയില്‍ കെ.ജെ വര്‍ക്കിയേയും ചടങ്ങില്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു.അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയും , നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തയും അനുഗ്രഹ പ്രഭാഷണം നടത്തി. മെത്രാപോലിത്തമാരായ  അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ്,അഭി സഖറിയ മാര്‍ പോളിക്കാര്‍പ്പോസ്,അഭി. തോമസ്‌ മാര്‍ അലക്സാന്ത്രിയോസ്  ,അഭി ഏലിയാസ് മോര്‍ യൂലിയോസ് , ശ്രീ ജോസ് കെ മാണി എം പി , പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ , മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ കെ പി സലിം, കൊച്ചുപള്ളി വികാരി  ജോസഫ്‌ മുളവനാല്‍,ഫാ റോയി മാത്യു മേപ്പാടം, ഫാ വര്‍ഗീസ്‌ പനചിയില്‍ ,ഷെവലിയാര്‍ അബ്രാഹം ജോസഫ്‌ , കമാണ്ടര്‍  കെ.ജെ.വര്‍ക്കി,ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏപ്രില്‍ 21 നു പള്ളിയില്‍ വച്ച്  കത്തീഡ്രല്‍ പ്രഖ്യാപനത്തിന് പള്ളിക്കാര്യത്തില്‍ നിന്നും അനുമതി നല്‍കിയെന്ന മനോരമ ന്യൂസ്‌ സത്യത്തിനു നിരക്കുന്നതല്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ. ഇത്തരം നീക്കങ്ങള്‍ കൊണ്ട് സഭയെ തകര്‍ക്കാന്‍ കഴിയുകയില്ലന്നും ബാവ കൂട്ടി ചേര്‍ത്തു.കളക്ടറുമായി പിറവം വലിയ  പള്ളി കാര്യത്തില്‍  നിന്നും യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ല.ഇത്തരം വാര്‍ത്തകള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.