സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 21, 2012

അനൂപ്‌ ജേക്കബിന് പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി

പിറവം: അനൂപ്‌ ജേക്കബിന് പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പിറവത്ത് തിളക്ക മാര്‍ന്ന വിജയം കരസ്ഥമാക്കിയ ശ്രീ അനൂപ്‌ ജേക്കബിന് വലിയ പള്ളിയിലെ കണ്‍വെന്‍ഷനോടനുബന്ധിച്ചാണ്  വരവേല്‍പ്പ് നല്‍കിയത്. ശ്രീ അനൂപ്‌ ജേക്കബിന്റെ ആദ്യ പൊതു ചടങ്ങാണ് പിറവം വലിയ പള്ളിയില്‍ നടന്നത് . പിറവം വലിയ പള്ളിയില്‍ വന്നു പ്രാര്‍ഥിച്ചതിന്  ശേഷമാണ് താന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചതെന്നും തന്റെ പിതാവും അങ്ങനെ തന്നെയാണ് ചെയ്തിരുന്നതെന്നും ശ്രീ അനൂപ്‌ ജേക്കബ്‌ പറഞ്ഞു. തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പള്ളിയില്‍ നിന്നുള്ള അനുഗ്രഹമുണ്ടന്നും അദ്ദേഹം പറഞ്ഞു. പള്ളിയില്‍ എത്തിയ ശ്രീ അനൂപ്‌ ജേക്കബിനെ ഫാ സ്കറിയ വട്ടക്കാട്ടില്‍ , ഫാ വര്‍ഗീസ്‌ പനചിയില്‍, ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ ചേര്‍ന്ന്  സ്വീകരിച്ചു. പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ സംബന്ധിച്ചു.

1 comment:

Anonymous said...

നമ്മുടെ ഗീവര്‍ഗീസ്‌ മാര്‍ കൂരിലൂസ് മെത്രനെയും വിളിക്കാമായിരുന്നു.....

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.