സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 5, 2012

മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര ഇന്ന് പുറപ്പെടും

    നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നടതീര്‍ഥയാത്ര ആറിന് ചെറിയവാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍നിന്ന് പുറപ്പെടും. വൈകിട്ട് നാലിന് ആരംഭിക്കുന്ന തീര്‍ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശിര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ്ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍നിന്നാണ് ദീപശിഖ തെളിക്കുന്നത്.
മലബാര്‍ഭാഗത്തുനിന്ന് എത്തുന്ന തീര്‍ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍നിന്നുള്ള തീര്‍ഥാടകരും പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിനു പിന്നിലായി പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തീര്‍ഥയാത്ര പാറേത്തുമുകള്‍ പള്ളിയിലെത്തും. തിങ്കളാഴ്ച രാത്രി തീര്‍ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകിട്ട് തീര്‍ഥയാത്ര മഞ്ഞനിക്കരയില്‍ എത്തിച്ചേരും.
പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച്ബിഷപ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. മഞ്ഞനിക്കരവരെ നടന്നുപോകുന്ന തീര്‍ഥാടകര്‍ തിങ്കളാഴ്ച വൈകിട്ട് 3.30ന് ചെറിയ വാപ്പാലശ്ശേരി പള്ളിയിലെ കൗണ്ടറിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹി സി.വൈ. വര്‍ഗീസ് അറിയിച്ചു.
പൊയ്ക്കാട്ടുശ്ശേരി മോര്‍ കുറിയാക്കോസ് സഹദാ ചാപ്പലില്‍നിന്നുള്ള തീര്‍ഥയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍നിന്നുള്ള തീര്‍ഥയാത്ര വൈകിട്ട് നാലിനും പുറപ്പെടും.
   10-നാണു തീര്‍ഥാടകസംഘങ്ങള്‍ മഞ്ഞനിക്കര കബറിങ്കല്‍ എത്തിച്ചേരുന്നത്‌. ഏഴിനു രാത്രി ഏഴിനു കണ്‍വന്‍ഷന്‍ ആരംഭിക്കും. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. റവ.ഡോ.കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. എട്ടിനു രാത്രി ഫാ. ഫിലിപ്പ്‌ ജേക്കബ്‌ നടയിലും ഒമ്പതിനു ഡീക്കന്‍ അഭിലാഷ്‌ ഏബ്രഹാമും പ്രസംഗിക്കും. പത്തിനു രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു തോമസ്‌ മാര്‍ തീമോത്തിയോസ്‌, പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്തമാര്‍ കാര്‍മികത്വം വഹിക്കും. 
   പ്രധാന പെരുന്നാള്‍ 10, 11 തീയതികളിലായി നടക്കും. കാല്‍നട തീര്‍ഥയാത്രാ സംഘങ്ങള്‍ക്കു പത്തിന്‌ ഉച്ചകഴിഞ്ഞ്‌ ഓമല്ലൂര്‍ കുരിശിങ്കലും ദയറായിലും സ്വീകരണം. വൈകുന്നേരം ആറിനു തീര്‍ഥയാത്രാ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പ്രസംഗിക്കും. 11-നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്‌തേഫാനോസ്‌ പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30-നും രാവിലെ എട്ടിനും ദയറാ കത്തീഡ്രലില്‍ കുര്‍ബാന, 10.30നു പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.