സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 5, 2012

കണ്യാട്ടുനിരപ്പ് അക്രമം; സഭയ്ക്ക് എതിരായ പരാമര്‍ശം നീതിക്ക് നിരക്കാത്തത് - യാക്കോബായ സഭ

പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയിലുണ്ടായതായ പോലീസ് അതിക്രമത്തെ സംബന്ധിച്ച് നടത്തുന്നതായ പ്രചാരണങ്ങള്‍ സത്യത്തിനും നീതിക്കും നിരക്കാത്തതാണ് എന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റിയോഗം ആരോപിച്ചു. ജനവരി ഒന്നിന് ആരാധനയ്ക്കായി എത്തിയ യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ പോലീസാണ് മര്‍ദിച്ചത്. എന്നാല്‍ ആ മര്‍ദനത്തിന്റെ ഭീകരത മറയ്ക്കുവാന്‍ പോലീസിനെ മര്‍ദിച്ചു എന്ന് പ്രചരിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കെതിരെ അനാവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസുകള്‍ എടുത്തിരിക്കുകയാണ്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന് സഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗവണ്മെന്റ് നടപടികള്‍ കൈക്കൊണ്ടിട്ടില്ല. യോഗത്തില്‍ ശ്രേഷ്ഠകാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനി, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുരിയാക്കോസ് മൂലയില്‍കോര്‍എപ്പിസ്‌കോപ്പ, ബേബി ജോണ്‍ ഐക്കരക്കുടിയില്‍ കോര്‍എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഷെവ. പൗലോസ് കൂരന്‍, ഷെവ മോന്‍സി വാവച്ചന്‍, കണ്യാട്ടുനിരപ്പ് പള്ളി വികാരിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.