സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, February 11, 2012

മഞ്ഞിനിക്കരയില്‍ കാല്‍നട തീര്‍ത്ഥാടകസംഗമം: പെരുന്നാള്‍ ഇന്ന് സമാപിക്കും


പത്തനംതിട്ട:പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ദുഖ്‌റോനോ പെരുന്നാളിന്റെ ഭാഗമായി കാല്‍നട തീര്‍ത്ഥാകര്‍ക്ക് മഞ്ഞിനിക്കരയില്‍ സ്വീകരണം നല്‍കി. പെരുന്നാള്‍ ശനിയാഴ്ച സമാപിക്കും.

തീര്‍ത്ഥാടകസംഘങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയിലും തുടര്‍ന്ന് മഞ്ഞിനിക്കര ദയറായിലും സ്വീകരണം നല്‍കി. യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍നിന്നും മേഖലകളില്‍നിന്നുമാണ് തീര്‍ത്ഥയാത്രാസംഘങ്ങള്‍ എത്തിയത്.

രാവിലെ മഞ്ഞിനിക്കര ദയറായിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കബറിടത്തിലും കത്തീഡ്രലിലും പ്രാര്‍ത്ഥന നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

സമാപനസമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. പാത്രിയര്‍ക്കാ പ്രതിനിധി പീലക്‌സിനോസ് മത്തിയാസ്‌നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് ക്ലീമിസ് ഡാനിയേല്‍ ഖൂറിയ, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറോസ്, ഡോ.മാണിരാജന്‍ കോറെപ്പിസ്‌കോപ്പ, ആന്‍േറാ ആന്റണി എം.പി., അഡ്വ.കെ.ശിവദാസന്‍നായര്‍ എം.എല്‍.എ., കമാന്‍ഡര്‍ ടി.യു.കുരുവിള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.രാമചന്ദ്രന്‍നായര്‍, പി.ആര്‍.കുട്ടപ്പന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് സ്‌തേഫാനോസ് കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ദയറാ കത്തീഡ്രലില്‍ 5.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്​പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 8ന് പെരുന്നാള്‍ കുര്‍ബാനയില്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10.30 ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.