സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, February 7, 2012

മഞ്ഞിനിക്കര തീര്‍ഥയാത്ര ആരംഭിച്ചു


നെടുമ്പാശേരി: പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറിങ്കലേക്കുള്ള ഭക്‌തിനിര്‍ഭരമായ മഞ്ഞിനിക്കര തീര്‍ഥയാത്ര ആരംഭിച്ചു. ഏലിയാസ്‌ തൃതീയന്‍ ബാവയുടെ നാമത്തില്‍ ലോകത്തില്‍ ആദ്യമായി സ്‌ഥാപിച്ച ചെറിയവാപ്പലശേരി മാര്‍ ഇഗ്നാത്തിയോസ്‌ പള്ളി കേന്ദ്രീകരിച്ചാണ്‌ തീര്‍ഥയാത്ര ആരംഭിച്ചത്‌. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന കടവില്‍ പൗലോസ്‌ മാര്‍ അത്താനസ്യോസ്‌ മെത്രാപോലീത്തായുടെയും പരി. ഏല്യാസ്‌ ബാവയുടെയും പരി. വലിയ തിരുമേനിയുടെയും തിരുശേഷിപ്പുകള്‍ സ്‌ഥാപിച്ചിട്ടുള്ള കബറിടങ്ങളില്‍ ധൂപപ്രാര്‍ഥന നടത്തിയശേഷമാണ്‌ തീര്‍ഥയാത്ര ആരംഭിച്ചത്‌. ഏലിയാസ്‌ മാര്‍ അത്താനോസ്യോസ്‌ മെത്രാപോലീത്ത ദീപശീഖയും പാത്രിയര്‍ക്ക പതാകയും കൈമാറി. മലബാര്‍, തൃശൂര്‍, ഈറോട്‌, മേയ്‌ക്കാട്‌, മാര്‍ ഇഗ്നാത്തിാ്യേസ്‌ ചാപ്പല, പൊയ്‌ക്കാട്ടുശേരി മാര്‍ ബഹനാംപള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ നേരത്തെ ചെറിയവാപ്പലശേരിയില്‍ എത്തിയിരുന്നു.
മലബാര്‍ഭാഗത്തുനിന്ന് എത്തുന്ന തീര്‍ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍നിന്നുള്ള തീര്‍ഥാടകരും പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിനു പിന്നിലായി പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തീര്‍ഥയാത്ര പാറേത്തുമുകള്‍ പള്ളിയിലെത്തും. തിങ്കളാഴ്ച രാത്രി തീര്‍ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകിട്ട് തീര്‍ഥയാത്ര മഞ്ഞനിക്കരയില്‍ എത്തിച്ചേരും.

പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച്ബിഷപ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. മഞ്ഞനിക്കരവരെ നടന്നുപോകുന്ന തീര്‍ഥാടകര്‍ തിങ്കളാഴ്ച വൈകിട്ട് 3.30ന് ചെറിയ വാപ്പാലശ്ശേരി പള്ളിയിലെ കൗണ്ടറിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹി സി.വൈ. വര്‍ഗീസ് അറിയിച്ചു.

പൊയ്ക്കാട്ടുശ്ശേരി മോര്‍ കുറിയാക്കോസ് സഹദാ ചാപ്പലില്‍നിന്നുള്ള തീര്‍ഥയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍നിന്നുള്ള തീര്‍ഥയാത്ര വൈകിട്ട് നാലിനും പുറപ്പെടും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.