സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 5, 2011

മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 5 മുതല്‍

മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 80 മത് ദുഖ്റോന പെരുന്നാള്‍ ഫെബ്രുവരി 5 മുതല്‍ 11 വരെ മഞ്ഞിനിക്കര ദയറയില്‍ നടക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അപ്പോസ്തോലിക പ്രതിനിധിയും വിദേശ തീര്‍ത്ഥയാത്ര സംഘങ്ങളും ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലിത്തമാരും പെരുന്നാളില്‍ സംബന്ധിക്കും. ഫെബ്രുവരി 10 നു വിവിധ ഭാഗങ്ങളില്‍ നിന്ന് ഓമല്ലൂര്‍ കുരിശിങ്കല്‍ എത്തിച്ചേരുന്ന തീര്‍ത്ഥയാത്രാ സംഘങ്ങളെ മെത്രാപ്പോലിത്തമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പൊതു സമ്മേളനം. രാത്രി മുഴുവന്‍ അഖണ്ടപ്രാര്‍ത്ഥനയും രാവിലെ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും പരിശുദ്ധ സിംഹാസന പ്രതിനിധിയുടെയും സഭയിലെ മേത്രാപ്പോലിത്തമാരുടെയും കാര്‍മികത്വത്തില്‍ രാവിലെ 5 30 നും 8.30 നും വി. കുര്‍ബ്ബാന ഉണ്ടായിരിക്കും. മഞ്ഞനികര ദയറ തലവനും സിംഹാസന പള്ളികളുടെ അധിപനുമായ അഭി. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത ചെയര്‍മാനായി കമ്മിറ്റിയെ തെരഞ്ഞെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.