സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 2, 2011

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാളിന് വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റി. കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്‍ വാര്‍ഷികം നടന്നു. കത്തീഡ്രലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. www.stgeorgecathedral.in ആണ് വെബ്‌സൈറ്റ് വിലാസം.വെള്ളിയാഴ്ച രാവിലെ 8.30ന് ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് കത്തീഡ്രല്‍ വക വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.

പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതിന് കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 12ന് വഴിപാട് സാധനലേലം, വൈകീട്ട് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം.
കരിങ്ങാച്ചിറയില്‍ ഗതാഗത ക്രമീകരണം
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാളിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കരിങ്ങാച്ചിറ പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ ചോറ്റാനിക്കര ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് ബാങ്കിന്റെ മുന്‍വശത്തും തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പടിഞ്ഞാറെ കുരിശുപള്ളിയുടെ സമീപവും ഇരുമ്പനം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പമ്പിന് മുന്‍വശവുമായിരിക്കും.
വാഹനങ്ങള്‍ കത്തീഡ്രലിന്റെ പടിഞ്ഞാറുഭാഗത്തുള്ള മൈതാനത്തും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്നുള്ള പഴയ റോഡിന്റെ ഭാഗത്തും പാര്‍ക്കുചെയ്യണം. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലും തൃപ്പൂണിത്തുറ-തിരുവാങ്കുളം റോഡിലും കച്ചവടം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തിരുവാങ്കുളം കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം ട്രാഫിക് പോലീസിന്റെ നിര്‍ദേശപ്രകാരം റോഡിന്റെ വലതുവശത്തുകൂടിയായിരിക്കുമെന്ന് ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത് അറിയിച്ചു. പ്രദക്ഷിണത്തെ വരവേല്‍ക്കുന്നവര്‍ വലതുഭാഗത്ത് ക്രമീകരിച്ചിരിക്കണം. സ്ലീബാ വന്ദനവിനായി പടിഞ്ഞാറെ കുരിശ്, തെക്കേ നട, ഹില്‍പ്പാലസ് കവല, പറപ്പിള്ളി റോഡ് കവല, ക്യംതാ സെമിനാരി, കേശവന്‍പടി, പഞ്ചായത്ത് തുടങ്ങിയ ഭാഗങ്ങളില്‍ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.