സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 27, 2011

മാമാലശ്ശേരി -മെത്രാന്‍ കക്ഷി ആക്രമണത്തില്‍ പ്രതിഷേധിച്ചു.

 മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു 
മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടിവരും - ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍
മാമാലശ്ശേരി: മാര്‍ മീഖായേല്‍  യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളെ മെത്രാന്‍കക്ഷികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു യാക്കോബായ വിശ്വാസികള്‍ ഇന്ന് പള്ളിയുടെ മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.മാമാലശ്ശേരി പള്ളിയുടെ നീര്‍കുഴി ചാപ്പലില്‍ മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളെ വാഹനം ഉള്‍പ്പടെ പിടിച്ചു കൊടുത്തിട്ടും ഒരു പെറ്റീ കേസ് പോലും എടുക്കുവാന്‍ തയാറാവാതിരുന്ന പോലിസ്, ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ദയനീയ കാഴ്ചയാണ് മാമാലശ്ശേരിയില്‍  കാണുന്നത് എന്ന് വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യാക്കോബായ വിശ്വസികളെ അറസ്റ്റു ചെയ്തു പുറത്തു നിന്നുള്ള മെത്രാന്‍ കക്ഷി വൈദീകന് കുര്‍ബ്ബാന ചൊല്ലുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു.പോലീസ് നീതി പൂര്‍വ്വമായ നടപടിയെടുക്കുവാന്‍ തയാറായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ,പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍ പറഞ്ഞു.ബിജു വര്‍ഗീസ്‌,തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പള്ളിയില്‍ വന്ന മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.പള്ളിയിലും പരിസരത്തും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭാ വിശ്വാസികളായ പട്ടരുമഠടത്തില്‍ അലക്സ് ,ചെമ്മനയില്‍ അജിത്‌ എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പ്പിറ്റലിലേയ്ക്കു മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി സഭ രംഗത്ത് വരുമെന്ന് സഭാ സെക്രട്ടറി തമ്പ് ജോര്‍ജ് തുകലന്‍ പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.