സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 20, 2011

ദമാസ്‌കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം എത്തി

നെടുമ്പാശ്ശേരി: ആകമാന സുറിയാനിസഭയുടെ മേലധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സംഘം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ശനിയാഴ്ച എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്‌ക്കസില്‍ നിന്നും എത്തിയ സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയിട്ടുള്ളത്.

എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത, എബ്രഹാം കോതകേരില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.പുതുതായി നിര്‍മിച്ചിട്ടുള്ള വടവാത്തൂര്‍ മാര്‍ അപ്രേം പള്ളിയുടെ കൂദാശ ചടങ്ങില്‍ സംഘം പങ്കെടുക്കും. പുത്തന്‍കുരിശ്, മഞ്ഞനിക്കര, കട്ടച്ചിറ, തുരുത്തിശ്ശേരി, തുടങ്ങിയ പള്ളികളില്‍ സന്ദര്‍ശനം നടത്തും. ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തും.
പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നു.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളടങ്ങുന്ന 20 അംഗ സംഘം ഇന്ന്  കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നു.മോര്‍ ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിക്കും.തുടര്‍ന്ന് ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു അഭി.തിരുമേനിമാര്‍ നേതൃത്വം നല്‍കുന്നു. ഏവരെയും പരിശുദ്ധ അമ്മയുടെ നാമത്തില്‍ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.