സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 14, 2011

ഇരുമുന്നണികളോടും സമദൂരം: യാക്കോബായ സഭ



കൊച്ചി: ഇരുമുന്നണികളോടും സമദൂരമെന്നതാണ്‌ എക്കാലത്തേയും നയമെന്നു യാക്കോബായ സഭ. സഭയിലെ അംഗങ്ങള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരാണ്‌. അതുകൊണ്ടുതന്നെ ഏതെങ്കിലും മുന്നണിയോടോ പാര്‍ട്ടിയോടോ സഭയ്‌ക്ക് സവിശേഷ പ്രതിപത്തിയില്ലെന്ന്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയോഗം വിലയിരുത്തി. 

മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ലക്ഷ്യം മനുഷ്യനന്മയാണെങ്കിലും ഉദ്ദേശം രണ്ടാണ്‌. അതുകൊണ്ട്‌ മതം രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതത്തിലും ഇടപെടുന്നതു ശരിയല്ല. പിറവം ഉപ തെരഞ്ഞെടുപ്പിലും സഭാ നിലപാടില്‍ മാറ്റമുണ്ടാകില്ല. 
ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ പ്രസ്‌താവനകളും നിലപാടും സംബന്ധിച്ച്‌ നീതിന്യായ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യം കണ്ടെത്താന്‍ നടപടികളുണ്ടാകണം. 
കോലഞ്ചേരി പള്ളിയില്‍ മാത്രമല്ല തര്‍ക്കം നിലനില്‍ക്കുന്ന എല്ലാ പള്ളികളിലും ജനഹിതമനുസരിച്ചുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. സമുദായ കേസില്‍ സുപ്രീം കോടതിയുടെ 95 ലെ വിധി അംഗീകരിക്കാതെ യാക്കോബായ പള്ളികളില്‍ പ്രശ്‌നമുണ്ടാക്കാനുള്ള നീക്കങ്ങളെ ശക്‌തമായി നേരിടുമെന്ന്‌ യോഗം വ്യക്‌തമാക്കി. പള്ളിയും സ്വത്തുക്കളും ഇടവക വിശ്വാസികളുടെയാണെന്ന സുപ്രീം കോടതി വിധി മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയാറാകണം. ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയില്‍ അഞ്ചു മണിക്കൂര്‍ വീതം അനുവദിച്ചുകിട്ടിയ സമയത്ത്‌ കുര്‍ബാന അര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന്‌ സര്‍ക്കാരിനോട്‌ യോഗം ആവശ്യപ്പെട്ടു. ഇടവക സ്വത്തുക്കള്‍ കൈവശപ്പെടുത്തി അനുഭവിക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കങ്ങളെ എന്തു വിലകൊടുത്തും ഇടവകാംഗങ്ങള്‍ക്കൊപ്പം നിന്നു ചെറുക്കും. ചിലര്‍ ചേര്‍ന്നു 1934 ല്‍ രൂപീകരിച്ച ട്രസ്‌റ്റിന്‌ നൂറ്റാണ്ടുകള്‍ മുമ്പു പണിത പള്ളികളില്‍ അവകാശമുണ്ടെന്ന വാദം അസംബന്ധമാണ്‌. 
പണം മുടക്കി പള്ളിയും സ്‌ഥാപനങ്ങളും നിര്‍മിച്ച ഇടവകക്കാരാണ്‌ അതിന്റെ ഉടമസ്‌ഥര്‍. അവര്‍ ചേര്‍ന്നുള്ള ട്രസ്‌റ്റ് യോഗമാണ്‌ ഇടവകയുടെ പരമോന്നത സമിതി. ഇടവക ഭരണം അവരെ ഏല്‍പിക്കാതെ, ബഹുഭൂരിപക്ഷത്തിനും സമ്മതമല്ലാത്ത വൈദികരെ അയച്ച്‌ പള്ളികള്‍ പിടിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇടവകാംഗങ്ങളെ തെറ്റിധരിപ്പിച്ചുള്ള ഈ നീക്കം വിലപ്പോവില്ലെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.