സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 3, 2011

മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

ഗുണ്ടകള്‍ വന്ന വാന്‍ 
വണ്ടിക്കുള്ളില്‍ വാക്കത്തിയും ഇരുമ്പ് വടിയും 
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ വിശ്വാസികളെ അഭിസംഭോധന ചെയ്യുന്നു 
ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകന്‍ എല്‍ദോയേയും ഗുണ്ടകളെയും അറസ്റ്റു ചെയ്യുന്നു 

മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും,മകന്‍ എല്‍ദോ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍ 
ഗുണ്ടകള്‍ പള്ളിയ്ക്കുള്ളില്‍ഒളിച്ചിരിക്കുന്നു. 
ചിറക്കടക്കുന്നേല്‍  എല്‍ദോയെ പോലീസ് അറസ്റ്റു ചെയ്യുന്നു. 
മാമലശ്ശേരി : പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നടക്കുന്ന മാമലശ്ശേരി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ യാക്കോബായ വിശ്വാസികളെ ആക്രമിക്കുന്നതിനായി മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായി ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയുടെ മകന്‍ എല്‍ദോയുടെ നേതൃത്വത്തില്‍ വന്ന വാന്‍ സംശയം തോന്നി യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം വണ്ടി തല്ലിത്തകര്‍ത്തു.വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയ ഗുണ്ടകളില്‍ ഒരാള്‍ അപ്പോള്‍ത്തന്നെ പോലീസ് പിടിയിലായി.ബാക്കിയുള്ളവര്‍ പള്ളിയിലേയ്ക്ക് ഓടിക്കയറി. ഈ സമയ പള്ളിയില്‍ ഉണ്ടായിരുന്ന ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പ ഇവരെ പള്ളിയ്ക്കുള്ളില്‍ സംരക്ഷിച്ചു. സംഭവം അറിഞ്ഞു തടിച്ചു കൂടിയ വിശ്വാസികള്‍ പള്ളി വളയുകയും പ്രതികളെ കസ്റ്റഡിയില്‍  എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് പെരുമാറിയത്.
സംഭവം അറിഞ്ഞു ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ടു പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ സംഭവസ്ഥലത്തെത്തി പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റു ചെയ്യാമെന്ന് പോലീസ് ഉറപ്പുനല്‍കി. തുടര്‍ന്ന് ശക്തമായ പോലീസ് കാവലില്‍ രാത്രി 10 .30 ന് ചിറക്കടക്കുന്നേല്‍  ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ഉള്‍പ്പടെ 6  പേരെ പോലീസ് അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റി സ്റ്റേഷനിലെയ്ക്ക് കൊണ്ട് പോയി. 
കഴിഞ്ഞ ദിവസങ്ങളില്‍ റിസീവര്‍ ഭരണത്തിലിരിയ്ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയില്‍  മെത്രാന്‍ കഷികള്‍ വൈദീകനെ നിയമിച്ചത് യാക്കോബായ സഭ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.യാക്കോബായ സഭയെ ഗുണ്ടായിസത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് മെത്രാന്‍ കക്ഷികള്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തംനായ നിയമ നടപടികള്‍ എടുത്തില്ലങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മുന്നറിയിപ്പ് നല്‍കി . 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.